KeralaLatest NewsNews

ആറ് ജില്ലകളിൽ ആർ ടി പി സി ആർ പരിശോധന മാത്രം

തിരുവനന്തപുരം: വാക്സിനേഷൻ എൺപത് ശതമാനം പൂർത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ പരിശോധന മാത്രം നടത്താൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എൺപത് ശതമാനം പൂർത്തീകരിച്ചത്. വാക്സിനേഷൻ എൺപത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം, ഇടുക്കി, കാസർകോട് ജില്ലകളിലും ആർടിപിസിആർ ടെസ്റ്റ് മാത്രമാകും നടത്തുക.

Read Also: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കോവിഡിന്റെ പുതിയ വകഭേദമായ സി 1.2 ന്റെ ലക്ഷണങ്ങള്‍ ഇവ, വാക്‌സിനെ അതിജീവിച്ച് വൈറസ്

അതോടൊപ്പം എല്ലാ ജില്ലകളിലും ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജില്ലകൾക്ക് വാക്സിൻ വിതരണം നടത്തുമ്പോൾ താരതമ്യേന കുറഞ്ഞ തോതിൽ വാക്സിനേഷൻ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാക്സിനേഷൻ കണക്കെടുത്ത് ആനുപാതികമായി വാക്സിൻ നൽകാൻ ജില്ലകളും ശ്രദ്ധിക്കണം.

സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പരിശോധിക്കാൻ വിമാനത്താവളങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആർടിപിസിആർ ടെസ്റ്റിന് വിധേയമാക്കുകയും ക്വാറൻറെയിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നല്ലതോതിൽ വാക്സിൻ നൽകാനായിട്ടുണ്ട്. ബാക്കിയുള്ളവർക്ക് കൂടി എത്രയും പെട്ടെന്ന് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ഡബ്യൂഐപിആർ ഏഴിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ പൂർണ്ണ ലോക്ക് ഡൗണാണ്. ഗ്രാമ പഞ്ചായത്തുകളിൽ വാർഡുതലത്തിൽ കോവിഡ് പരിശോധനാ വിവരങ്ങൾ ശേഖരിക്കണം. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വാർഡ്തല ലോക്ക് ഡൗണാകും ഏർപ്പെടുത്തുക. അധ്യാപകരെ സെക്ടറൽ മജിസ്ട്രേറ്റ് ജോലിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദ്ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സന്നദ്ധരാവുന്ന അധ്യാപകരെ ഉൾപ്പെടുത്താം.

നിലവിൽ എട്ട് ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്തിന്റെ പക്കലുണ്ട്. അത് ഉടൻ നൽകി തീർക്കും. സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐസിയു ബെഡുകളുടെയും വെൻറിലേറ്ററുകളുടെയും ഏണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. വീടുകളിൽ കഴിയുന്ന കോവിഡ് ബാധിതരിൽ വാക്സിനേഷൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Read Also: ‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണം: അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button