റോം: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇറ്റലിക്കും ജർമ്മനിക്കും തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഇറ്റലി ലിത്വാനിയയെ കീഴടക്കിയപ്പോൾ ഐസ്ലാൻഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജർമ്മനി പരാജയപ്പെടുത്തിയത്. അതേസമയം, മറ്റൊരു മത്സരത്തിൽ പോളണ്ടിനെതിരെ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന സമനില. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
അനായാസമായിരുന്നു അസൂറിപ്പടയുടെ ജയം. പതിനൊന്നാം മിനിറ്റിൽ മോയിസോ കീനിലൂടെ തുടങ്ങിയ ഗോൾ വേട്ട 55-ാം മിനിട്ടിൽ ജിയോവാനി ഡി ലൊറോൻസൊയിലൂടെ അവസാനിച്ചു. കീൻ 29-ാം മിനിട്ടിൽ ഒരിക്കൽ കൂടി സ്കോർ ചെയ്ത ഇരട്ട ഗോളുകൾ നേടി. ജിയകാമോ റാസ്പഡോറിയാണ് ഇറ്റലിക്കായി സ്കോർ ചെയ്ത മറ്റൊരു താരം.
Read Also:- കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടറുമായി ഏഥർ എനർജി
ഇരുപത്തിനാലാം മിനിറ്റിലായിരുന്നു റാസ്പഡോറിയുടെ ഗോൾ. പതിനാലാം മിനിറ്റിൽ എഡ്ഗർ ഉട്കസ് നേടിയ സെൽഫ് ഗോളായിരുന്നു ഇറ്റലിയുടെ അഞ്ചാം ഗോൾ. ജയത്തോടെ തുടർച്ചയായ 37-ാം മത്സരത്തിലും പരാജയമറിയാതെ മുന്നേറുകയാണ് ഇറ്റലി. തുടർ സമനിലകൾക്ക് ശേഷമാണ് ലോകകപ്പ് യോഗ്യത ഘട്ടത്തിൽ ഇറ്റലി വിജയം നേടുന്നത്. ഗ്രൂപ്പ് സിയിൽ 14 പോയിന്റുള്ള ഇറ്റലി ഒന്നാം സ്ഥാനത്താണ്.
Post Your Comments