KozhikodeLatest NewsKeralaNattuvarthaNews

കോഴിക്കോട് കൂട്ടബലാത്സംഗ കേസ്: പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

പ്രതികൾ തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു

കോഴിക്കോട്: കൂട്ടബലാത്സംഗ കേസിൽ ശനിയാഴ്ച പിടിയിലായ പ്രതികളെ പീഡനം നടന്ന ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതികളെ കയ്യേറ്റം ചെയ്യാനും പ്രവർത്തകർ ശ്രമിച്ചു. അത്തോളി സ്വദേശികളായ ലിജാസ്, ശുഐബ് എന്നിവരുമായാണ് പോലീസ് തെളിവെടുപ്പിന് എത്തിയത്.

പ്രതികൾ തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു. ചേവായൂർ പോലീസാണ് ഇവരെ പിടികൂടിയത്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അജ്നാസ്, ഫഹദ് എന്നിവരുടെ കൂട്ടാളികളാണ് ഇവർ. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പോലീസ് വ്യക്തമാക്കി.

‘നാര്‍ക്കോട്ടിക് ‘ എന്നതോ ‘ലവ് ‘എന്നതോ അല്ല പ്രശ്‌നം, ‘ജിഹാദ്’ ആണ് പ്രശ്‌നം: എന്‍എസ് നുസൂര്‍

ടിക്ടോക് മുഖേന പരിച്ചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ അജിനാസ് ചേവരമ്പലത്തെ ഫ്ലാറ്റിലെത്തിച്ച് സുഹൃത്തുക്കളുമായി ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിരയായ 36കാരി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ചയാണ് സംഭവം നടന്നത്. യുവതിക്ക് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നല്‍കി പീഡിപ്പിച്ചശേഷം പ്രതികൾ മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തതായും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button