ThiruvananthapuramKeralaNattuvarthaLatest NewsNews

മോഷണം ആരോപിച്ച് അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: ഉദ്യോഗസ്ഥയ്‌ക്കെതിരെ അമ്മയുടെ ഉപവാസം

തിരുവനന്തപുരം: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പരസ്യമായി അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ഉപവാസം ആരംഭിച്ചു. പെണ്‍കുട്ടിയുടെ അമ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ ഐജി ഹര്‍ഷിത അട്ടല്ലൂരിയോ പൊലീസ് ഉദ്യോഗസ്ഥരോ മൊഴിയെടുത്തിട്ടില്ലെന്നും കുടുംബം പറയുന്നു.

സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുക മാത്രമാണുണ്ടായതെന്നും കൃത്യമായ നടപടി ഉദ്യോഗസ്ഥക്കെതിരെ എടുക്കാന്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍.ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയതെന്ന് ജയചന്ദ്രന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നു തന്നെ കണ്ടെത്തി.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ ജയചന്ദ്രനും മകളും പൊലീസ് ആസ്ഥാനത്ത് എത്തി പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ഹര്‍ഷിത അട്ടല്ലൂരിയ്ക്ക് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button