KeralaLatest NewsNews

വിളിച്ച ശേഷം ഫോണ്‍ നിശ്ചലമായി: പി എസ് പ്രശാന്തിനെ വധിക്കുമെന്ന ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്തി

ഫോണ്‍ വന്നത് ഹൈദരാബാദില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. വിളിച്ച ശേഷം ഫോണ്‍ നിശ്ചലമായതായും പൊലീസ് കണ്ടെത്തി.

തിരുവനന്തപുരം: പി എസ് പ്രശാന്തിനെ വധിക്കുമെന്ന ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി പൊലീസ്. ഫോണ്‍ വന്നത് ഹൈദരാബാദില്‍ നിന്ന്. വിളിച്ച ശേഷം ഫോണ്‍ നിശ്ചലമായതായും പൊലീസ് കണ്ടെത്തി. സെപ്റ്റംബര്‍ 23ന് രാത്രി 12 മണിക്കാണ് പി എസ് പ്രശാന്തിനെ വധിക്കുമെന്ന് ഭീഷണി കോള്‍ എത്തിയത്. 8428574794 എന്ന നമ്പരില്‍ നിന്നായിരുന്നു ഭീഷണി കോള്‍. ഇതിനെ പിന്‍തുടര്‍ന്ന് അന്വേഷിച്ച അരുവിക്കര പൊലീസ് ആണ് ഭീഷണി കോളിന്റെ ഉറവിടം കണ്ടെത്തിയത്.

Read Also: ലൈസന്‍സ് എടുത്തിട്ട് 2 ആഴ്ച: ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു

തെലുങ്കാന പൊലീസുമായി ബന്ധപ്പെട്ട് ഫോണ്‍ കോളിന്റെ ഉറവിടം കണ്ടെത്താന്‍ ഉള്ള ശ്രമത്തിലാണ് പൊലീസ് . പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഫോണ്‍ വന്നത് ഹൈദരാബാദില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. വിളിച്ച ശേഷം ഫോണ്‍ നിശ്ചലമായതായും പൊലീസ് കണ്ടെത്തി. ഒരു റിയല്‍ എസ്റേററ്റ് ഉടമയുടെ പേരിലുള്ളതാണ് നമ്പര്‍ എന്ന സൂചനയാണ് പൊലീസിന് ഉള്ളത് . തന്നെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് കൊണ്ടൊന്നും പേടിച്ച്‌ പിന്‍മാറില്ലെന്ന് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button