Latest NewsNewsIndiaCrime

ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു: രണ്ട് പേർ അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

പൂനെ: ഗർഭിണിയോടും ക്രൂരത. ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബിഹാറിലെ പട്ന ജംഗ്ഷന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇരുപത്തിനാലുകാരിയായ യുവതിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ വിശാല്‍, അങ്കിത് എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

ശനിയാഴ്ച്ച രാത്രിയായിരുന്നു കേസിനാസ്പദമായ സാംഭവം നടന്നത്. രാത്രിയിൽ വീടിനു മുന്നിലെ റോഡിലൂടെ നടക്കാനിറങ്ങിയതായിരുന്നു യുവതി. വീടിനടുത്ത് വെച്ച്‌ തന്നെ രണ്ട് യുവാക്കള്‍ യുവതിയെ ശല്യം ചെയ്യാന്‍ ആരംഭിച്ചു. ഇതോടെ തിരിച്ച് പോകാൻ യുവതി ശ്രമിച്ചെങ്കിലും ഇവർ സമ്മതിച്ചില്ല. അപകടം മണത്ത യുവതി ഉച്ചത്തിൽ സഹായത്തിനായി വിളിച്ചതോടെ യുവാക്കൾ യുവതിയുടെ മുഖം പൊത്തി അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

Also Read:തട്ടിപ്പ് അറിഞ്ഞില്ല: ടിപ്പുസുല്‍ത്താന്റെ ഡ്യൂപ്ലിക്കേറ്റ് സിംഹാസനത്തിലിരുന്ന് ബെഹ്റ, വാളും പിടിച്ച് മനോജ് എബ്രഹാം

ഇവിടെ വെച്ച്‌ ഒരാളെ കൂടി യുവാക്കള്‍ വിളിച്ചു വരുത്തി. ശേഷം മൂന്ന് പേരും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു യുവാക്കളുടെ ക്രൂരത. ഇതിനുശേഷം അബോധാവസ്ഥയിലായ യുവതിയെ ഇവർ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. ഏറെ നേരം കഴിഞ്ഞ് ബോധം വന്നപ്പോള്‍ യുവതി സഹായത്തിനായി നിലവിളിച്ചതോടെയാണ് ആളുകള്‍ എത്തിയത്. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് എത്തി യുവതിയെ വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button