Latest NewsNewsIndiaCrime

വഴിയോര കച്ചവടം നടത്തുന്ന ദമ്പതികളുമായി തര്‍ക്കം: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ഹോട്ടല്‍ ജീവനക്കാരന്‍

ചില സമയങ്ങളില്‍ ഇവര്‍ ഹോട്ടലിലെത്തി ഭക്ഷണം ചോദിക്കാറുണ്ട്

മുംബൈ: വഴിയോര കച്ചവടം നടത്തുന്ന ദമ്പതികളുമായുള്ള തര്‍ക്കത്തില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഹോട്ടല്‍ ജീവനക്കാരന്‍. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരന്‍ രാജു റാവത്ത് എന്ന ഇരുപത്തിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടലിന് സമീപത്താണ് ദമ്പതികള്‍ വഴിയോര കച്ചവടം നടത്തുന്നത്. ചില സമയങ്ങളില്‍ ഇവര്‍ ഹോട്ടലിലെത്തി ഭക്ഷണം ചോദിക്കാറുണ്ട്. ദമ്പതികളുടെ ഈ ആവശ്യത്തെ രാജു ചോദ്യം ചെയ്തിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്ന ആളുകളെ ദമ്പതികള്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് രാജു ആരോപിച്ചു.

ഹോട്ടലില്‍ ദമ്പതികള്‍ എത്തുന്നതിനെ രാജു എതിര്‍ത്തിരുന്നു. ഇത് വാക്ക് തര്‍ക്കത്തിന് കാരണമായി. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം ദമ്പതികള്‍ അറിയുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button