KeralaNattuvarthaLatest NewsNews

ഇല്ലാത്ത കാമുകന്റെ വിവരം ചോദിച്ച് പീഡനം, വായിൽ രാസലായനി ഒഴിച്ചു: ഉമ്മുകുൽസുവിനു നേരെ നടന്നത് ഭർത്താവിന്റെ ക്രൂര പീഡനം

ഉമ്മുകുൽസുവും താജുദ്ദീനും പ്രണയിച്ചു വിവാഹിതരായവരാണ്.

കോട്ടയ്ക്കൽ:  എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്റെ ഭാര്യ ഉമ്മുകുൽസു കൊല്ലപ്പെട്ടത് ഭർത്താവ് താജുദ്ദീന്റെ ക്രൂര പീഡനത്തെ തുടർന്ന്. മുപ്പതുകാരിയായ ഉമ്മുകുൽസുവിനെ ഭർത്താവ് ഇല്ലാത്ത കാമുകന്റെ വിവരങ്ങൾക്കു വേണ്ടിയാണെന്നു കൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഉമ്മുകുൽസുവിന്റെ മരണത്തോടെ ഒളിവിൽ പോയ ഭർത്താവിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തിനെ വിളിച്ചു വരുത്തിയ ശേഷം താജുദ്ദീൻ തന്ത്രപരമായി മുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ ഓഫ് ആണ്.

read also: റോഡുകള്‍ വെള്ളത്തിനടിയില്‍, സംസ്ഥാന പാത അടച്ചു, ആറളത്ത് ഉരുള്‍പൊട്ടിയതായി സൂചന: അതിതീവ്ര മഴയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ഉമ്മുകുൽസുവും താജുദ്ദീനും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാൽ സംശയരോഗമുള്ള താജുദ്ദീൻ ഇവരെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ഒട്ടേറെ കേസുകളിൽ പ്രതിയാണ് താജുദ്ദീൻ. സാങ്കൽപിക കാമുകനെ അന്വേഷിച്ചുള്ള പീഡനം സഹിക്കാനാകാതെ യുവതി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെയാണ് താജുദ്ദീൻ വീണ്ടും ഉമ്മുകുൽസുവിനെ കൂട്ടിക്കൊണ്ടു വന്നത്. ഉമ്മുകുൽസുവിന്റെ വായിൽ ഇയാൾ രാസലായനി ഒഴിച്ചതായും വ്യക്തമായിട്ടുണ്ട്. ഇതു വീണ് യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. മരിച്ചനിലയിലാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഈ വിവരം അറിഞ്ഞതു മുതൽ താജുദ്ദീനെ പിടികൂടുന്നതിനായുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button