Latest NewsKeralaNews

ജയിലിൽ തീറ്റ കൊടുക്കുന്നത് എന്റെ നികുതിപ്പണം ആണെന്ന് വേവലാതിപ്പെടുന്നവർക്ക് ജനാധിപത്യ ക്രമം ചേരില്ല: ഹരീഷ് വാസുദേവൻ

കൊല്ലം: കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന് 17 വര്ഷം കഠിന തടവും ഇരട്ട ജീവപര്യന്തവും വിധിച്ച കോടതി വിധിക്കെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. സൂരജിന് വധശിക്ഷ വിധിക്കണമായിരുന്നുവെന്നാണ് ഭൂരിപക്ഷ ജനാഭിപ്രായം. കൊലയ്ക്ക് എല്ലായ്‌യപ്പോഴും പരിഹാരം നിയമപരമായ കൊലയല്ല എന്ന് പറയുകയാണ് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ‘ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ’ എന്ന ക്ളീഷേ പറയാൻ വരുന്നവർ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലിൽ പോയി കിടന്നാൽ തീരാവുന്നതേയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ശരിയാണ്, നമ്മുടെ നീതിന്യായ സംവിധാനത്തിന് പോരായ്മകളുണ്ട്. നിയമം നടപ്പാക്കുമ്പോൾ കണ്ണടച്ചല്ല, അത് മനുഷ്യത്വം നോക്കുന്നുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും പ്രേരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷ കിട്ടുന്നതും ആണെന്ന് അറിഞ്ഞിട്ടും അത് ചെയ്ത ആളുകൾ തന്നെ, ജയിലിനു പുറത്ത് നിന്ന് അതേപ്പറ്റി ഇപ്പോഴും സംസാരിക്കുന്നത് ഈ പഴുതിന്റെ നല്ല ഒരു ഉദാഹരണമാണ്. കൊലയ്ക്ക് എല്ലായ്‌യപ്പോഴും പരിഹാരം നിയമപരമായ കൊലയല്ല. കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും. സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളി. ഓരോ നിമിഷവും ചെയ്ത തെറ്റിനെയോർത്ത് പശ്ചാത്തപിക്കുന്ന, അതിന്റെ ശിക്ഷയനുഭവിക്കുന്ന വേളയിൽ ‘ഇതിലും ഭേദം മരണമായിരുന്നു’ എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലം. ഇത്തരം തെറ്റു ചെയ്താൽ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തിൽ എത്തലും. ഓ, ‘ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ’ എന്ന ക്ളീഷേ പറയാൻ വരുന്നവർ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലിൽ പോയി കിടന്നാൽ തീരാവുന്നതേയുള്ളൂ.

Also Read:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ജോലികള്‍ നിയന്ത്രിച്ച് വനിതാ ഉദ്യോഗസ്ഥര്‍

കുറ്റകൃത്യം ചെയ്‌തവരെന്നു വിചാരണാകോടതി കണ്ടെത്തിയവരെയും, അത് ശരിയല്ലെന്നു മേൽക്കോടതിയിൽ അപ്പീൽ നല്കിയവരെയും വിചാരണ കാത്തിരിക്കുന്നവരെയും പാർപ്പിക്കുന്ന ഇടമാണ് ജയിൽ. മലമൂത്ര വിസർജ്ജനത്തിനു പോലും സമയക്ലിപ്തത പാലിച്ചു മാത്രം പ്രാഥമികസൗകര്യം കിട്ടുന്ന ഇടമാണ് ജയിൽ. നാലും അഞ്ചും വർഷത്തെ ശിക്ഷ കഴിയുമ്പോൾ മേൽക്കോടതി, ഇവർ പ്രതികളേ അല്ലെന്നും മറ്റൊരാളാണ് കുറ്റം ചെയ്തതെന്നും കണ്ടെത്തിയ കേസുകളുണ്ട്. Prison and Correctional Services എന്നാണ് ആ വകുപ്പിന്റെ പേര്. പൊതുപണം ഉപയോഗിച്ചു ക്രിമിനലുകളെ പാർപ്പിച്ചു മെച്ചപ്പെട്ട മനുഷ്യരാക്കി മാറ്റാൻ ശ്രമിക്കുന്ന സംവിധാനത്തിന്റെ പേരാണ് ജയിൽ. inmates ന്റെ ഭക്ഷണവും അവശ്യ സൗകര്യങ്ങളും ചികിത്സയും വിനോദവും വരെ സർക്കാർ ചെലവിലാണ്. അതിനുള്ള പണം ചെലവാക്കുന്നത് ബജറ്റിൽ നിന്ന് തന്നെയാണ്. സർക്കാരിന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ് അത്. ജയിൽവാസകരെ പണിയെടുപ്പിച്ച് ഭക്ഷണം ഉണ്ടാക്കി വിറ്റു സർക്കാർ എത്രയോ പണം ഉണ്ടാക്കുന്നുണ്ട് എന്നത് വേറെ. ലാഭനഷ്ട കണക്ക് നോക്കാൻ ജയിൽ ഒരു കച്ചവടമല്ല.

Also Read:ദുബായ് എക്‌സ്‌പോ 2020: ആർടിഎ ബസ് ടാക്‌സി ഡ്രൈവർമാർക്കും തൊഴിലാളികൾക്കും സൗജന്യ പ്രവേശനം

നികുതിപ്പണം സ്റേറ്റിന് പൗരൻ നൽകുന്ന ഔദാര്യമല്ല. നികുതി സ്റ്റേറ്റിന്റെ നിലനിൽപ്പാണ്. അതെങ്ങനെ ചെലവാക്കണം എന്നതിന് പോലും ഭരണഘടനയുടെ അതിരുകൾക്ക് അകത്ത് നിന്നേ സർക്കാരുകൾക്ക് പോലും തീരുമാനിക്കാനാകൂ. പൗരന് അതേപ്പറ്റി അഭിപ്രായം പറയാനുള്ള അവകാശത്തിന്റെ അതിര് വ്യക്തമാണല്ലോ. ജയിലിൽ തീറ്റ കൊടുക്കുന്നത് എന്റെ നികുതിപ്പണം ആണെന്ന് വേവലാതിപ്പെടുന്നവർക്ക് ജനാധിപത്യ ക്രമം ചേരില്ല. പല്ലിനു പല്ല് എന്ന നീതി വേണ്ടവർ വല്ല ഇസ്‌ലാമിക് സ്റ്റേറ്റിലോ രാജഭരണത്തിലോ ഗോത്രവർഗ്ഗങ്ങളിലോ പോകുന്നതാണ് നല്ലത്. കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ കഴിഞ്ഞാൽ, ജീവിതം ബാക്കിയുണ്ടെങ്കിൽ, അന്തസ്സായി മറ്റു മനുഷ്യരെപ്പോലെ നമുക്കിടയിൽ ജീവിക്കാൻ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയാണ് ഇൻഡ്യയിൽ. അതാണ് ആധുനികസമൂഹത്തിന്റെ ലക്ഷണവും. ജീവപര്യന്തം ജയിൽ എന്നാൽ ജീവനുള്ള കാലത്തോളം ജയിലിൽ എന്നു തന്നെയാണ് അർത്ഥം എന്നു കോടതികൾ പലവുരു പറഞ്ഞിട്ടുള്ളതുമാണ്. ജയിലിലെ ഭക്ഷണത്തിൽ ആർഭാടം ഉണ്ടോ, അത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറ്റവാളികളെ reform ചെയ്യാൻ പര്യാപ്തമാണോ, യഥാർത്ഥത്തിൽ reformation നടക്കുന്നുണ്ടോ… എന്നൊക്കെയുള്ള ചർച്ച മെറിറ്റിൽ നടക്കേണ്ടതുണ്ട്. നികുതി കൊടുക്കുന്നതിന്റെ കണക്കും പറഞ്ഞു ജയിലിലെ സൗകര്യങ്ങൾ വാഴ്ത്തുന്നവർ, അസംബന്ധം പറയുന്നത് നിർത്തിയിട്ട്, പോയി ജയിലിൽ കിടന്ന് ആ സൗകര്യങ്ങൾ ആസ്വദിച്ചു അവരുടെ നികുതിപ്പണം മുതലാക്കുന്നതല്ലേ നല്ലത്??

shortlink

Related Articles

Post Your Comments

Related Articles


Back to top button