ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

സി പി എം നേതാവായ അച്ഛൻ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എസ് എഫ് ഐ പ്രവർത്തകയായ മകൾ

ആശുപത്രിയിൽ വച്ച് വീട്ടുകാർ കുഞ്ഞിനെ ബലമായി അനുപമയുടെ കയ്യിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു

തിരുവനന്തപുരം: സി പി എം നേതാവായ അച്ഛൻ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എസ് എഫ് ഐ പ്രവർത്തകയായ മകൾ രംഗത്ത്. തിരുവനന്തപുരം സ്വദേശി അനുപമയാണ് മാതാപിതാക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് തന്റെ അച്ഛനമ്മമാർ കൊണ്ടു പോയെന്നും ഇപ്പോൾ കുഞ്ഞ് എവിടെയാണെന്ന് പോലും അറിയില്ലെന്നുമാണ് അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട്  പറയുന്നത്. പേരൂർക്കട പോലീസിലും, ഡി ജി പി യ്ക്കും, മുഖ്യമന്ത്രിയ്ക്കും, ചൈൽഡ് വെൽഫെയർ കമ്മറ്റിയ്ക്കും പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്നും അനുപമ പറയുന്നു.

Also Read:പേര് രാമൻ, അച്ഛന്റെ പേര് ദശരഥൻ, സ്ഥലം അയോദ്ധ്യ: ഹെൽമെറ്റ്‌ ധരിക്കാത്തതിന് പോലീസ് പിടിച്ച യുവാവിന്റെ മറുപടി

പേരൂർക്കട പ്രാദേശിക സിപിഎം നേതാവ് ജയചന്ദ്രനെതിരെയാണ് മകൾ അനുപമ രംഗത്ത് വന്നിരിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകയായിരുന്ന അനുപമയും, ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയായിരുന്ന അജിത്തും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ അജിത് ദളിത്‌ ക്രിസ്ത്യനായത് കൊണ്ട് തന്നെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ അനുപമ ഗർഭിണിയായി. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 19 ന് സിസേറിയനിലൂടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

എന്നാൽ ആശുപത്രിയിൽ വച്ച് വീട്ടുകാർ കുഞ്ഞിനെ ബലമായി അനുപമയുടെ കയ്യിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. കുഞ്ഞിനെ ചേച്ചിയുടെ വിവാഹം കഴിയുന്നത് വരെ മാറ്റി നിർത്താമെന്നും തങ്ങൾ നോക്കിക്കൊള്ളാമെന്നുമാണ് വീട്ടുകാർ അനുപമയോട് അന്ന് പറഞ്ഞത്. എന്നാൽ പിന്നീട് കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചില്ലെന്നും, കാണാൻ പോലും കഴിഞ്ഞില്ലെന്നും അനുപമ പറയുന്നു.

ഏപ്രിൽ 19 ന് വിവരങ്ങൾ ഒന്നുമില്ലാതായതോടെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ അനുപമയും അജിത്തും പരാതി നൽകുകയായിരുന്നു. എന്നാൽ യാതൊരു നടപടിയും പോലീസിൽ നിന്നുണ്ടായില്ലെന്ന് അനുപമ പറയുന്നു. തുടർന്ന് മുഖ്യമന്ത്രിയ്ക്കും, ചൈൽഡ് വെൽഫെയർ കമ്മറ്റിയ്ക്കും, സി പി എം നേതാക്കൾക്കും പരാതി നൽകിയിട്ടും അന്വേഷണങ്ങൾ ഒന്നുമുണ്ടായില്ലെന്നും അനുപമ പറയുന്നു.

ജനിച്ച് ഒരുവർഷം കഴിഞ്ഞിട്ടും തങ്ങളുടെ കുഞ്ഞിനെ ഇതുവരേയ്ക്കും ഒന്ന് കാണാൻ പോലും കഴിയാത്തതിന്റെ വിഷമത്തിലാണ് അനുപമയും അജിത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button