KeralaLatest NewsNews

മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞിരിക്കെയാണ് ഡാൻസ് മാസ്റ്ററായ അജിത്തിന്റെ കൂടെ പോയത്: വിവാഹമോചനത്തെക്കുറിച്ച് നസിയ

ഡാൻസ് പഠിക്കാൻ പോയപ്പോഴാണ് ഡാൻസ് മാസ്റ്ററായ അജിത്തിനെ പരിചയപ്പെട്ടത്

തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി അജിത്തിന്റെ ആദ്യ ഭാര്യ നസിയ. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അനുപമയെ എങ്ങനെയെങ്കിലും ഒഴിവാക്കുമെന്നാണ് അജിത്ത് തന്നോട് പറഞ്ഞതെന്നും, എന്നാൽ തന്നെ ഒഴിവാക്കാനായിരുന്നു ഇരുവരുടെയും ശ്രമമെന്നും നസിയ പറഞ്ഞു.

ഡിവോഴ്‌സ് ചെയ്യരുതെന്നാണ് പാർട്ടിയിലെ ചിലർ തന്നോട് പറഞ്ഞത്. എന്നാൽ, പൂർണമനസോടെ അല്ല താൻ വിവാഹമോചനം നൽകിയതെന്നും അജിത്തും അനുപമയും ചേർന്ന് തന്നെ ആ അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു എന്നും നസിയ പറഞ്ഞു. ഇതിനായി അജിത്ത് തന്നെ മർദ്ദിക്കുകയും, തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ താനൊരു പുഴുവാണെന്ന് തനിക്ക് തന്നെ തോന്നുമെന്നും അതുകൊണ്ടാണ് വൈകിയാണെങ്കിലും ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നസിയ വ്യക്തമാക്കി.

Read Also  :  തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് സഹായം: നോര്‍ക്ക പ്രവാസി ഭദ്രത മൈക്രോ സ്വയം തൊഴില്‍ സഹായപദ്ധതിക്ക് നാളെ തുടക്കം

2011-ലായിരുന്നു അജിത്തിനെ വിവാഹം കഴിച്ചത്. മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞിരിക്കെയാണ് അജിത്തുമായി പ്രണയത്തിലായി കൂടെ പോയത്. ഡാൻസ് പഠിക്കാൻ പോയപ്പോഴാണ് ഡാൻസ് മാസ്റ്ററായ അജിത്തിനെ പരിചയപ്പെട്ടത്. വിവാഹശേഷമാണ് പാർട്ടിയിൽ ചേർന്നതെന്നും യുവതി പറഞ്ഞു. കുഞ്ഞിനെ മറ്റൊരിടത്താക്കുമെന്നും, അനുപമയെ വിവാഹം കഴിപ്പിച്ചയച്ചോളാമെന്നും, നിങ്ങൾ ഒന്നിച്ച് കഴിയണം എന്നും അനുപമയുടെ പിതാവ് പറഞ്ഞു. എന്നാൽ, അനുപമ മുദ്രപ്പത്രത്തിൽ താൻ ഒപ്പിടുന്നത് കണ്ടിട്ടില്ലെന്നും നസിയ പറഞ്ഞു. കുഞ്ഞിനെ കൈമാറാൻ തയാറായി അനുപമ ഒപ്പിട്ടെന്ന് പറഞ്ഞ് പിതാവ് മുദ്രപ്പത്രം കാണിക്കുകയായിരുന്നു. വിവാഹമോചനത്തിന് സമ്മതിക്കില്ലെന്ന് താൻ വീട്ടിൽചെന്ന് നേരിട്ട് അറിയിച്ചതോടെയാണ് അനുപമ അതിന് തയ്യാറായത്.അതോടെ പ്രശ്നങ്ങൾ തീർന്നെന്ന് സമാധാനിച്ചിരുന്നുവെന്നും നസിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button