Latest NewsIndiaInternational

മാർപ്പാപ്പ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാവുന്നത് കേന്ദ്രസർക്കാരിന് സഭയോടുള്ള കരുതൽ : വി.മുരളീധരൻ

അന്നത്തെ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ കണ്ടതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് മുരളീധരൻ

തലശ്ശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച്ച ഭാരത കത്തോലിക്ക സഭയോട് കേന്ദ്ര സർക്കാരിനുള്ള കരുതലും സ്നേഹവും കൂടിയാണ് പ്രകടമാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തലശേരി ആർച്ചുബിഷപ്പും സിബിസിഐ വൈസ് പ്രസിഡൻ്റുമായ മാർ ജോർജ് ഞരളക്കാടിൻ്റെ പൗരോഹിത്യ സുവർണ ജൂബിലിയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. രണ്ടായിരത്തില്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ കണ്ടതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

ആഗോളസമാധാനം ഉറപ്പാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ലോക നേതാവുകൂടിയയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സര്‍വധര്‍മ സമഭാവനയില്‍ വിശ്വസിക്കുന്ന നരേന്ദ്രമോദിജി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ലോകത്തിന് സമാധാനാത്തിന്‍റെയും സഹവര്‍തിത്വത്തിന്‍റെയും വലിയ സന്ദേശം കൂടിയാണ് അത് നല്‍കുന്നതെന്ന് വി. മുരളീധരൻ അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുപോലെ മതനിരാസമോ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മേലുള്ള കടന്നു കയറ്റമോ അല്ല മറിച്ച് എല്ലാ മതങ്ങളെയും ഒരു പോലെ പരിഗണിക്കുകയും എല്ലാ വിശ്വാസങ്ങളെയും ഒരു പോലെ ബഹുമാനിക്കുയും ചെയ്യുന്നതാണ് ദേശീയ ജനാധിപത്യ സര്‍ക്കാരിന്‍റെ നയം. കപട മതേതരത്വം ബിജെപിയുടെയോ ഈ സര്‍ക്കാരിന്‍റെയോ നയമല്ല.

അതുകൊണ്ടു തന്നെയാണ് കത്തോലിക്ക സഭ ചില ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അത് പരിശോധിക്കണം എന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടത്. യേശുക്രിസ്തുവിന്‍റെ നീതി ബോധവും ദീനാനുകമ്പയും മാതൃകയാക്കണമെന്ന് പൊതുപ്രവര്‍ത്തകരെ ആവര്‍ത്തിച്ച് ഒര്‍മ്മിപ്പിക്കുന്ന നേതാവാണ് ശ്രീ.നരേന്ദ്രമോദിയെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ-വത്തിക്കാന്‍ ബന്ധത്തില്‍ പുതുചരിത്രമെഴുതിയ ദിവസമെന്ന നിലയില്‍ കൂടി ജോർജ് ഞറളക്കാടിൻ്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ദിവസം ഓര്‍മ്മിക്കപ്പെടും എന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button