KozhikodeKeralaNattuvarthaLatest NewsNews

തോമസ് ഐസക്കിനെ പോലെ താത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ധനമന്ത്രിയുടെ ശ്രമം: കെ സുരേന്ദ്രൻ

കോഴിക്കോട്: ധനമന്ത്രി കെഎൻ ബാലഗോപാലിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്. കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി കുറയാൻ കാരണം സംസ്ഥാന സർക്കാർ നികുതി കുറച്ചതാണെന്ന മന്ത്രിയുടെ മണ്ടത്തരം സിപിഎം പ്രവർത്തകർ പോലും വിശ്വസിക്കില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

തന്റെ മുൻഗാമിയായ തോമസ് ഐസക്കിനെ പോലെ താത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിക്കുന്നതെന്നും പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും വരുന്ന ഭീമൻ നികുതിയാണ് സംസ്ഥാനം ജനങ്ങൾക്ക് മേൽ ചുമത്തുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ഇന്ധന നികുതിയിൽ കുറവുവരുത്തി സംസ്ഥാനത്തിന് മറ്റു വരുമാന മാർഗം കണ്ടെത്തുകയാണ് പിണറായി സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

പെട്രോള്‍-ഡീസല്‍ എക്സൈസ് തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയത് നാമമാത്രമായ കുറവ്, സിപിഎം പിബി

ചെലവ് കുറച്ച് ലോട്ടറിയും മദ്യവുമല്ലാതെ മറ്റു വരുമാന മാർഗം കണ്ടെത്താൻ ധനമന്ത്രി ശ്രമിക്കണമെന്നും തന്റെ കഴിവില്ലായ്മ ജനങ്ങളുടെ തലയിൽ കെട്ടിവെക്കാമെന്ന് ബാലഗോപാൽ കരുതരുതെന്നും സുരേന്ദ്രൻ പറഞ്ഞു. ധൂർത്തിന് വേണ്ടി പാവങ്ങളെ കൊള്ള ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും കൊള്ള തുടരാനാണ് നീക്കമെങ്കിൽ ശക്തമായ ജനരോഷം സർക്കാർ നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button