ThrissurKeralaNattuvarthaLatest NewsNews

ഗുരുവായൂർ ക്ഷേത്രം ആർ.എസ്.എസുകാരുടെ തറവാട്ട് സ്വത്തല്ല, സംഘികൾ കംസൻ്റെ സന്തതികൾ: റിജിൽ മാക്കുറ്റി

തൃശൂർ: കെ.എസ് ശബരീനാഥനും രാഹുൽ മാങ്കൂട്ടത്തിലിനുമൊപ്പം കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. പോസ്റ്റിനു താഴെ നിരവധി പേര് കമന്റുകളുമായെത്തി. ആർ.എസ്.എസ് അനുകൂല പേജുകളിൽ നിന്നും കമന്റുകൾ ലഭിച്ചതോടെ ആർ.എസ്.എസുകാരെ മൊത്തം അധിക്ഷേപിച്ച് റിജിൽ മാക്കുറ്റി രംഗത്ത് വന്നു.

‘ആരെ കാണിക്കാനാണ് ഈ ‘ഫ്രോഡുകൾ’ ഗുരുവായൂരിൽ പോകുന്നതെന്ന് മനസിലാവുന്നില്ല. ജിഹാദികൾ ഛർദിച്ചത് വാരി തിന്ന് ‘ഹാ നല്ല സ്വാദ്’ എന്ന് പറയുന്ന കൊങ്ങികൾക്ക് ക്ഷേത്രദർശനം കൊണ്ട് ഉപകാരമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല നിങ്ങൾ ആരെയാണോ പ്രീണിപ്പെടുത്താൻ ഉത്സാഹിക്കുന്നത് അവരുടെ ഈർഷ്യയായിരിക്കും ഫലം’ എന്നൊരാൾ കമന്റ് ചെയ്തതിനു റിജിൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു ‘ചാണക സംഘികൾക്ക് സ്ത്രീധനം കിട്ടിയതാണോ ക്ഷേത്രങ്ങളും അമ്പലക്കളുമൊക്കെ. ക്ഷേത്രങ്ങളെയും വിശ്വാസത്തെയും വിറ്റ് ജീവിക്കുന്ന തെണ്ടികളുടെ ഉപദേശമൊന്നും ഞങ്ങൾക്ക് വേണ്ട’.

Also Read:മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് സമീർ വാങ്കഡെയുടെ പിതാവ്

ഇപ്പോഴിതാ, ഗുരുവായൂർ ക്ഷേത്രം ആർ.എസ്.എസുകാരുടെ തറവാട്ട് സ്വത്തല്ലെന്ന് പറയുകയാണ് റിജിൽ മാക്കുറ്റി. തൻറെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഗുരുവായൂരപ്പൻ്റെ മൊത്ത കച്ചവടം സംഘികൾക്ക് ആരും തന്നിട്ടില്ലെന്നും സംഘികൾ കംസൻ്റെ സന്തതികൾ ആണെന്നും റിജിൽ പറയുന്നു.

‘ചാണക സംഘികൾ ആയ RSSകാർക്ക് തറവാട്ട് സ്വത്ത് കിട്ടിയതോ അവറ്റകൾക്ക് സ്ത്രീധനം കിട്ടിയതല്ല ഗുരുവായൂർ ക്ഷേത്ര മുൾപ്പെടെയുള്ള ഒരു ക്ഷേത്രങ്ങളും. അതു കൊണ്ട് എനിക്ക് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്താൻ ഒരു RSS കാരൻ്റെയും തിട്ടൂരത്തിൻ്റെ ആവശ്യമില്ല.ഗുരുവായൂർ ദർശനത്തിൻ്റെ പേരിൽ ചാണക സംഘികളായ സൈബർ ഗുണ്ടകൾ ഉണ്ടാക്കാൻ വന്നാൽ പോയി തരത്തിൽ കളിച്ചാൽ മതി അത് എന്നോട് വേണ്ട. ഗുരുവായൂരപ്പൻ്റെ മൊത്ത കച്ചവടം സംഘികൾക്ക് ആരും തന്നിട്ടില്ല. സംഘികൾ കംസൻ്റെ സന്തതികൾ ആണ് കൃഷ്ണൻ്റെ സന്തതികൾ അല്ല’, റിജിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button