PalakkadKeralaNattuvarthaLatest NewsNewsCrime

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രക്തക്കറ പുരണ്ട നാല് വടിവാളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ സംഘം ഉപയോഗിച്ച ആയുധമാണോയെന്നത് പരിശോധിക്കും

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട് കണ്ണന്നൂരില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാല് വടിവാളുകളാണ് കണ്ടെത്തിയത്. സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ സംഘം ഉപയോഗിച്ച ആയുധമാണോയെന്നത് പരിശോധിക്കും. ആയുധങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : ശബരിമല ദര്‍ശനത്തിന് യുവതി എത്തി: പ്രതിഷേധം, തമിഴ്‌നാട് സ്വദേശിനി നാട്ടിലേക്ക് മടങ്ങി

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വടിവാളുകളില്‍ രക്തക്കറയും ഒരു വടിവാളില്‍ മുടിനാരിഴയും കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ചിരുന്ന വെള്ള മാരുതി 800 കാര്‍ കണ്ടെത്താന്‍ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കും. അതേസമയം സഞ്ജിത്തിന് നേരത്തെ ഭീഷണി ഉണ്ടായിരുന്നതായി സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിത പറഞ്ഞു. അഞ്ചു പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ആരും മുഖം മറച്ചിരുന്നില്ലെന്നും പ്രതികളെ ഇനി കണ്ടാല്‍ തിരിച്ചറിയുമെന്നും അര്‍ഷിത കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാവിലെ 9 മണിയോടെ ഭാര്യയുടെ മുന്നിലിട്ടാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ നാലു പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തില്‍ മുപ്പതോളം വെട്ടുകള്‍ ഉണ്ടായിരുന്നു. സഞ്ജിത്തിന് നേരെ നേരത്തേയും എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button