PalakkadLatest NewsKeralaNattuvarthaNewsCrime

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

കൊലപാതകത്തിന് ശേഷം പ്രതികള്‍ കടന്നു പോകാന്‍ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം തമിഴ്നാട്ടില്‍ കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കൊലപാതകത്തിന് ശേഷം പ്രതികള്‍ കടന്നു പോകാന്‍ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുകയാണ്. എസ്.ഡി.പി.ഐ ശക്തി കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതിനൊപ്പം പ്രതികള്‍ സഞ്ചരിച്ച മാരുതി 800 കാര്‍ കണ്ടെത്താനുള്ള ശ്രമവും ഊര്‍ജ്ജിതമാക്കി.

Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ല: റൂള്‍കര്‍വ് അനുസരിച്ചാണ് വെള്ളംസംഭരിക്കുന്നത്,കേരളത്തിന് കത്തയച്ച് തമിഴ്നാട്

ഇന്നലെ പാലക്കാട് ദേശീയപാതയ്ക്ക് സമീപം കണ്ണന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാല് വടിവാളുകള്‍ കണ്ടെത്തിയിരുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ സംഘം ഉപയോഗിച്ച ആയുധമാണോയെന്നത് പൊലീസ് പരിശോധിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വടിവാളുകളില്‍ രക്തക്കറയും ഒരു വടിവാളില്‍ മുടിനാരിഴയും കണ്ടെത്തി. സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചു പേരുണ്ടായിരുന്നുവെന്നും ആരും മുഖം മറച്ചിരുന്നില്ലെന്നും പ്രതികളെ ഇനി കണ്ടാല്‍ തിരിച്ചറിയുമെന്നും ഭാര്യ അര്‍ഷിത പറഞ്ഞിരുന്നു.

ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ പ്രതികള്‍ വെട്ടി കൊലപ്പെടുത്തിയത്. കാറിലെത്തിയ സംഘം സഞ്ജിത്തിനെ തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ മുപ്പതോളം വെട്ടുകള്‍ ഉണ്ടായിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി ആരോപിച്ചിരുന്നു. സഞ്ജിത്തിന് നേരെ നേരത്തേയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button