Latest NewsNewsIndiaCrime

യുവതിയുടെയും പിഞ്ച് കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്

യുവതിയെ അച്ഛന്‍ ബലാത്സംഗം ചെയ്തു, കൊലയ്ക്ക് കാവൽ നിന്നത് സഹോദരന്‍

ഭോപ്പാല്‍: വനപ്രദേശത്ത് യുവതിയുടെയും പിഞ്ച് കുട്ടിയുടെയും മൃതദേഹം കണ്ടെത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്ത മകള അച്ഛന്‍ ബലാത്സംഗം ചെയ്ത് കൊന്നു.മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. അച്ഛന്‍ മകളെ പീഡിപ്പിക്കുമ്പോൾ സഹോദരന്‍ റോഡരികില്‍ കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുന്നേയാണ് കൃത്യം നടന്നത്.

നാളുകൾക്ക് മുന്നേ സാമസ്പുരയിലെ വനപ്രദേശത്ത് ഫോറസ്റ്റ്ഗാർഡ് എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് പത്തിലധികം ദിവസത്തെ പഴക്കമുണ്ടെന്നും യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബില്‍ക്കിസഞ്ച് മേഖലയില്‍ നിന്ന് കാണാതായ യുവതിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

read also: അന്തോണി സ്വാമി എന്ന പൊലീസുകാരനെ ഗുരുമൂര്‍ത്തി ആക്കി വണ്ണിയാര്‍ സമുദായാംഗമാക്കി: സൂര്യയുടെ വീടിന് പൊലീസ് സംരക്ഷണം

ഒന്നര വര്‍ഷം മുൻപ് യുവതി പ്രണയിച്ച്‌ വിവാഹം കഴിച്ചിരുന്നു. ഇത് വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. കൊല്ലപ്പെട്ട യുവതി ഭര്‍ത്താവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഒക്ടോബര്‍ 27ന് തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് സഹോദരിയെ ചോദ്യം ചെയ്തതോടെയാണ് യുവതിയുടെ മരണത്തിനു പിന്നിൽ അച്ഛനും സഹോദരനുമാണെന്നു വെളിപ്പെട്ടത്.

അനുജത്തിയുടെ വീട്ടില്‍ കഴിഞ്ഞ സമയത്ത് അവളുടെ അഞ്ച് മാസം പ്രായമുള്ള കുട്ടി ന്യുമോണിയ ബാധിച്ച്‌ മരിച്ചെന്നു സഹോദരി പോലീസിനോട് പറഞ്ഞു. നവംബര്‍ നാലിനായിരുന്നു സംഭവം. കുട്ടി മരിച്ച വിവരം യുവതിയുടെ അച്ഛനെയും 24കാരനായ സഹോദരനെയും അറിയിച്ചു. പിറ്റേദിവസം സ്ഥലത്തെത്തിയ ഇവര്‍ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനെന്ന് പറഞ്ഞ് യുവതിയെയും കൂട്ടി വനമേഖലയിലേക്ക് പോവുകയായിരുന്നു.

അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ ദേഷ്യം മാറാതിരുന്ന ഇവര്‍ യുവതിയെ കൊലപ്പെടുത്തണം എന്ന ലക്ഷ്യവുമായിട്ടായിരുന്നു എത്തിയത്. സഹോദരന്‍ റോഡരികില്‍ നിന്നപ്പോള്‍ അച്ഛൻ മകളുമായി കാടിനകത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് മകളെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. കുഞ്ഞിന്റെ മൃതദേഹവും അവിടെ ഉപേക്ഷിക്കുകയും ചെയ്തു. വനത്തില്‍ നിന്ന് തിരിച്ചെത്തിയ ഇവര്‍ ഇക്കാര്യം പുറത്തുപറയരുതെന്ന് മകളെ ചട്ടം കെട്ടി. എന്നാൽ പോലീസ് ചോദ്യം ചെയ്തപ്പോൾ യുവതി ഇക്കാര്യം വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button