KeralaLatest NewsNewsIndia

രാജ്യത്തെ എല്ലാ പ്രതിരോധ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നു: രാജ്നാഥ് സിങ്

ഝാന്‍സി: മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്തെ എല്ലാ പ്രതിരോധ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്‌ സിങ്. ഇന്ത്യക്ക് ആവശ്യമായ 90 ശതമാനം പ്രതിരോധ സാമഗ്രികളുടെയും നിര്‍മാണം രാജ്യത്ത് ഉടന്‍ ആരംഭിക്കുമെന്നും 2024-25ഓടെ അഞ്ച് ബില്ല്യണ്‍ യു.എസ് ഡോളറിന്‍റെ പ്രതിരോധ സാമഗ്രികള്‍ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Also Read:മകനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്കു പോയ പിതാവ് വാഹനാപകടത്തിൽ മരിച്ചു

’65 മുതല്‍ 70 ശതമാനം വരെ പ്രതിരോധ സാമഗ്രികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. ആത്മനിര്‍ഭര്‍ ഭാരതിലേക്ക് മാറിയപ്പോള്‍ രാജ്യത്തിന് ആവശ്യമായ 65 ശതമാനം സാമഗ്രികളും ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്നു. നേരത്തേ ഒരു ഇറക്കുമതി രാജ്യമായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ 70ഓളം രാജ്യങ്ങളിലേക്ക് സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നു. ഇറക്കുമതി 35 ശതമാനം മാത്രവും’ രാജ്നാഥ്‌ സിങ് പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പരിശ്രമ ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊലീസ്, അര്‍ധ സൈനിക സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു’, പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button