KeralaLatest NewsNewsCrime

ഭാര്യയ്‌ക്ക് അശ്ലീല സന്ദേശം അയച്ചു: യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഭര്‍ത്താവും കൂട്ടരും

കേസിൽ ഒന്നാം പ്രതിയായ അനുജിത്തിന്റെ ഭാര്യയ്‌ക്ക് ആക്രമണത്തിനിരയായ 23കാരനായ യുവാവ് ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു

തൊടുപുഴ: ഭാര്യയ്‌ക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഭർത്താവിനെയും മൂന്ന് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം കാളിയാർ മറ്റത്തിൽ തച്ചമറ്റത്തിൽ വീട്ടിൽ അനുജിത് മോഹനൻ (21), ഇയാളുടെ സഹോദരൻ അഭിജിത്ത് മോഹനൻ (23), മുതലക്കോടം പഴുക്കാകുളം പഴയരിയിൽ വീട്ടിൽ അഷ്‌കർ (23), കോതമംഗലം തങ്കളം വാലയിൽ വീട്ടിൽ ജിയോ കുര്യാക്കോസ് (33) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. തന്നെ വിവസ്ത്രനാക്കി മർദ്ദിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി യുവാവ് മൊഴി നൽകിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കേസിൽ ഒന്നാം പ്രതിയായ അനുജിത്തിന്റെ ഭാര്യയ്‌ക്ക് ആക്രമണത്തിനിരയായ 23കാരനായ യുവാവ് ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ 19-ന് വൈകിട്ട് ആറ് മണിയോടെ തൊടുപുഴ കെഎസ്ആർടിസി ജംക്‌ഷനിൽ നിന്നും ഇയാളെ കാറിൽ തട്ടികൊണ്ടുപോയി. കോലാനി, മണക്കാട്, കാളിയാർ, ഏഴല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ കൊണ്ടുപോയി മർദ്ദിച്ചു. ഇതിനിടെ മണക്കാട് വച്ച് അനുജിത്ത് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ മൊഴി.

Read Also  :  ഭക്ഷ്യവിഷബാധയിൽ രണ്ടര വയസുകാരൻ മരിച്ച സംഭവം : കിണർവെള്ളത്തിൽ കോളറ ബാക്​ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

പിറ്റേന്ന് രാവിലെ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ പരാതിയുമായി പ്രതികൾ യുവാവിനൊപ്പം തൊടുപുഴ പോലീസ് സ്‌റ്റേഷനിൽ എത്തി. അശ്ലീല സന്ദേശം അയച്ചെന്ന പരാതിയും നൽകി. എന്നാൽ, സംശയം തോന്നിയ പോലീസ്, പ്രതികളെ തടഞ്ഞുവച്ചു. തുടർന്ന് ജില്ല ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്‌ക്ക് കൊണ്ടുപോയപ്പോഴാണ് യുവാവ് ഡോക്ടറോട് മർദ്ദന വിവരവും പീഡനശ്രമവും പറഞ്ഞത്. ഡോക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button