KeralaLatest NewsNews

ഹാര്‍ഡ് ഡിസ്‌ക് കാണാമറയത്ത് തന്നെ, നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി മോഡലുകളുടെ മരണം

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റേയും റണ്ണറപ്പ് അഞ്ജന ഷാജന്റേയും സുഹൃത്തിന്റേയും മരണത്തിന്റെ ദുരൂഹത മാറ്റാനാകാതെ പൊലീസ്. കേസില്‍ നിര്‍ണായകമാകുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ പറ്റാത്തതാണ് ഇപ്പോള്‍ പൊലീസിനെ കുഴക്കുന്നത്. മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ മൂന്ന് ദിവസം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. കായലില്‍ ചെളിയടിഞ്ഞ് കിടക്കുന്നത് തിരച്ചിലിന് വലിയ പ്രതിസന്ധിയായിരുന്നു. തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.

Read Also : സിപിഎമ്മിന്റെ പ്രതികാരം: ഫസൽ വധക്കേസന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കുടുംബം പോറ്റാൻ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു

അതേസമയം, കേസില്‍ ജില്ലാ എക്സൈസ് മേധാവി എക്സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന പരാതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഹോട്ടലില്‍ സമയം ലംഘിച്ച് മദ്യം വിളമ്പിയെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തിരുന്നു. ഒക്ടോബര്‍ 23ന് രാത്രി ഒമ്പതിന് ശേഷം സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതിനാണ് കേസെടുത്തത്. ഈ കുറ്റം വീണ്ടും ആവര്‍ത്തിച്ചെന്നും എക്‌സൈസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി പാര്‍ട്ടി നടന്നോ എന്നറിയാന്‍ ഹോട്ടല്‍ ഉടമ റോയിയെ ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button