Latest NewsKeralaNews

നിരവധി പെണ്‍കുട്ടികളുമായി സൈജു തങ്കച്ചന് വഴിവിട്ട ബന്ധം

സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റേയും റണ്ണറപ്പ് അഞ്ജന ഷാജന്റെയും കാറപകട മരണത്തിനു പിന്നില്‍ സൈജു തങ്കച്ചന് പങ്കെന്ന് സൂചന. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. സൈജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ദൃശ്യങ്ങള്‍ പോലീസ് കോടതിയ്ക്ക് കൈമാറി.

Read Also : വൃത്തിയില്ലാത്ത ഭക്ഷണവും കുടിവെള്ളവും ഉപയോഗിക്കുന്നവരുടെ ശ്രദ്ധിയ്ക്ക്: ഈ ബാക്ടീരിയ അകത്തെത്തിയാല്‍ പണി ഉറപ്പ്

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സൈജു മറ്റൊരു ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് പോയത്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ഇയാള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തതെന്ന് പോലീസ് പറയുന്നു. നമ്പര്‍ 18 ഹോട്ടലില്‍ സൈജു സ്ഥിരമായി പ്രൈവറ്റ് ഡിജെ പാര്‍ട്ടി നടത്തിയിരുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും സൈജുവിനെയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തേക്കും.

സൈജു തങ്കച്ചനെ നിലവില്‍ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മുന്‍ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സൈജുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button