KeralaLatest NewsNewsIndia

‘മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണ്, അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചത് തെറ്റ്’: അലി അക്ബർ

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ‘ഞാൻ ബാബറി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. സംഭവത്തിൽ നിരവധി പരാതികളാണ് പോലീസിൽ എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി എത്തിക്കഴിഞ്ഞു. ഇതിൽ ഏറ്റവും വൈകാരികമായ സംഭവം ശബരിമലയിൽ പോകാൻ നോമ്പ് നോക്കുന്ന ഒരു വിദ്യാർത്ഥിക്കും ‘I AM ബാബ്‌റി’ എന്ന ബാഡ്ജ് ധരിപ്പിച്ചതാണ്. ഇതിനെതിരെ സംവിധായകൻ അലി അക്ബർ രംഗത്ത്.

മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണെന്നും അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണമെന്നും അലി അക്ബർ പറഞ്ഞു. ബാബർ അധിനിവേശനക്കാരനായ മൃഗമായിരുന്നുവെന്നും അവനോട് യാതൊരു വിധത്തിലും ഹൈന്ദവർ അനുകമ്പ കാണിക്കേണ്ടതില്ല എന്നും അലി അക്ബർ വ്യക്തമാക്കുന്നു. നെഞ്ചുറപ്പുള്ള ഹൈന്ദവർ കോടതിയിൽ ഈ തോന്നിവാസത്തെ ചോദ്യം ചെയ്യണമെന്നും സംവിധായകൻ ആഹ്വാനം ചെയ്തു.

അലി അക്ബറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

മലചവിട്ടാൻ മാലയിട്ടവൻ സ്വാമിയാണ്, അവന്റെ നെഞ്ചിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചവനെ ഹൈന്ദവർ നേരിടണം, നാം ജീവിക്കുന്നത് ഭാരതത്തിലാണ്, സൗദി അറേബിയായിലല്ല, അഞ്ചു നേരം എന്റെ ദൈവം മാത്രം വലിയവൻ എന്ന് കൊളാമ്പി വച്ച് ഉദ്ഘോഷിക്കാൻ അവകാശം നൽകുന്ന ഭാരതത്തിന്റെ യഥാർത്ഥ അവകാശികൾക്ക് ,അവന്റെ വിശ്വാസം പോലും സംരക്ഷിക്കാൻ അവകാശമില്ലാത്ത ഇടമായിരിക്കുന്നു കേരളം,സ്വാമിമാർക്ക് അവരുടെ അവകാശം സംരക്ഷിക്കാൻ ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട് അതിന്മേൽ ഏത് സുടാപ്പി ചെറ്റ കൈവച്ചാലും പ്രതികരിക്കണം, ബാബർ അധിനിവേശനക്കാരനായ മൃഗമായിരുന്നു അവനോട് യാതൊരു വിധത്തിലും ഹൈന്ദവർ അനുകമ്പ കാണിക്കേണ്ടതില്ല, ഇനി ഒരു ഹിന്ദു കുഞ്ഞിന്റെയും നെഞ്ചിൽ വൈദേശിക ചെറ്റകളുടെ ചരിത്രം കുത്തിവയ്ക്കാൻ അനുവദിച്ചു കൂടാ, നെഞ്ചുറപ്പുള്ള ഹൈന്ദവർ കോടതിയിൽ ഈ തോന്നിവാസത്തെ ചോദ്യം ചെയ്യണം, സുഡാപ്പികൾക്ക് അവരുടെ ബോസ്സ് പിണറായി സഹായം നൽകുന്നതിൽ വോട്ടെന്ന പിച്ച കാരണമാവാം, അധികാരമല്ല അവകാശത്തിനു വേണ്ടിയെങ്കിലും ഹിന്ദു ഉണരുക…

shortlink

Related Articles

Post Your Comments

Related Articles


Back to top button