ThiruvananthapuramKeralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ടിലുള്ള നിയന്ത്രണം വേണമെന്നത് നഷ്ട പരിഹാരത്തേക്കാള്‍ വലുതാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

കഴിഞ്ഞ മാസം അവസാനം മുതല്‍ ഇതുവരെ 12 തവണയാണ് തമിഴ്നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലുള്ള നിയന്ത്രണം വേണമെന്നത് നഷ്ട പരിഹാരത്തേക്കാള്‍ വലുതാണെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേരളം നിലപാട് മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്നതിലൂടെയുണ്ടായ നാശനഷ്ടത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇത് ഒഴിവാക്കി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇടക്കാല സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

Read Also : എട്ടുമാസം മുമ്പ് ഭര്‍ത്താവ് മരിച്ചു: കോഴിക്കോട് അമ്മയും രണ്ടുമക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു

നിയന്ത്രിതമായി വെള്ളം തുറന്നു വിടുന്നത് നിയന്ത്രിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതിനായി സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാന്‍ കേരള തമിഴ്നാട് സംയുക്തസമിതി രൂപീകരിക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗം ചേരാത്ത കാര്യവും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിലൂടെ പെരിയാരിന്റെ തീരത്തുള്ള വീടുകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടം സംഭവിച്ചിരുന്നു. ഇതില്‍ തമിഴ്നാട് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം കേരളം സുപ്രീംകോടതിയില്‍ അറിയിച്ചിട്ടില്ല. ഇക്കാര്യം ഒഴിവാക്കിയാണ് സുപ്രീംകോടതിയില്‍ ഇടക്കാല സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം മുതല്‍ ഇതുവരെ 12 തവണയാണ് തമിഴ്നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്. രാത്രി ഒരു മണിക്കും പുലര്‍ച്ചെ അഞ്ചുമണിക്കും ഇടയ്ക്കാണ് തമിഴ്നാട് അണക്കെട്ട് തുറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button