Latest NewsNewsInternationalUK

ചെയ്തത് തെറ്റായിരുന്നു: ഐഎസ്സിൽ ചേരാൻ ഒരുവയസുള്ള കുഞ്ഞുമായി രാജ്യംവിട്ട് തിരിച്ചെത്തിയ യുവതി

ബിർമിംഗ്ഹാം: ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ സിറിയയിലേക്ക് യാത്ര ചെയ്തത് തെറ്റായിരുന്നു എന്ന് ഐഎസ്സിൽ ചേരാൻ രാജ്യംവിട്ട കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മുപ്പത്തിരണ്ടുകാരിയായ പാക്-ബ്രിട്ടീഷ് യുവതി. ‘ആ തീരുമാനത്തിൽ താൻ ഖേദിക്കുന്നു’ എന്നാണ് അവൾ പറഞ്ഞത്. 2016 ലാണ് ബിർമിംഗ്ഹാം സ്വദേശിനിയായ തരീന ഷക്കിൽ ഐഎസ്സിൽ ചേരാനായി രാജ്യം വിട്ടത്. മൂന്ന് മാസത്തിന് ശേഷം യുകെയിൽ തിരിച്ചെത്തിയ യുവതി പിന്നീട് ജയിലിലാവുകയും ചെയ്തിരുന്നു. വിചാരണയ്ക്കിടെ, സോഷ്യൽ മീഡിയയിലൂടെ ഷക്കിൽ തീവ്രവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചതായി കണ്ടെത്തി.

ജയിലിൽ നിന്ന് മോചിതയായ ഷക്കിൽ ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാം പൂർത്തിയാക്കി. തന്റെ പ്രവൃത്തികളിൽ താൻ ലജ്ജിക്കുന്നുവെന്നും എല്ലാ ദിവസവും അതിന്റെ അനന്തരഫലങ്ങളോടെയാണ് ജീവിക്കുന്നതെന്നും ഷക്കിൽ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകയായിരുന്ന ഷക്കിൽ 2014ലാണ് ഒരു വയസ്സുള്ള മകനുമായി രഹസ്യമായി സിറിയയിലേക്ക് പോയത്. തുടർന്ന് തീവ്രവാദികളെ വിവാഹം കഴിക്കാൻ കാത്തിരിക്കുന്ന മറ്റ് സ്ത്രീകൾക്കൊപ്പം താമസിച്ചുവരികയായിരുന്നു.

ഡ്രോണുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതോടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തങ്ങൾക്ക് അവിടെ ഒരു പ്രത്യേകരീതിയിൽ പെരുമാറേണ്ടതായി വന്നുവെന്നും ആ തരത്തിൽ പെരുമാറാത്തവർക്ക് അതിന്റേതായ അനന്തരഫലങ്ങളുണ്ടായി എന്നും ഷക്കിൽ പറയുന്നു. കൂടെ ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ അത്തരത്തിൽ പ്രവർത്തിക്കാൻ തയ്യാറായില്ലെന്നും പുരുഷന്മാർ വന്ന് വാനിൽ കയറ്റിക്കൊണ്ടുപോയ അവരെ പിന്നീടൊരിക്കലും കണ്ടിട്ടില്ല എന്നും ഷക്കിൽ വ്യക്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ, ഷക്കിൽ സിറിയയിൽ നിന്നും തുർക്കിയിലേക്ക് പലായനം ചെയ്യുകയും യുകെയിലേക്ക് മടങ്ങുകയുമായിരുന്നു. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തുകയും ആറ് വർഷത്തേക്ക് ജയിലിലടക്കുകയുമായിരുന്നു.

‘ഞാൻ ശരിക്കും സങ്കടപ്പെട്ടതായി ഓർക്കുന്നു, ശരിക്കും കയ്പേറിയതാണ് ആ അനുഭവം. ശരിക്കും മുതലെടുക്കപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്തു. അത് സംഭവിക്കാൻ ഞാൻ അനുവദിച്ചതിൽ എന്നെക്കുറിച്ചോർത്ത് ശരിക്കും ലജ്ജ തോന്നുന്നു’. ഷക്കിൽ പറഞ്ഞു. ഡീ-റാഡിക്കലൈസേഷൻ ‘ഒരു നീണ്ട യാത്ര’ ആയിരുന്നുവെന്നും തന്റെ കേസ് തീവ്രവാദത്തിന്റെ അപകടങ്ങളെക്കുറിച്ച് യുവതികൾക്ക് മുന്നറിയിപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാക്കിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button