Latest NewsNewsIndia

വിശുദ്ധഭസ്മം വാങ്ങാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി:സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും ഭാര്യയും അറസ്റ്റില്‍. ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രം സമൂഹാമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷിര്‍ദിപുരം സര്‍വശക്തിപീഠം സായി ബാബ കോവില്‍ എന്ന പേരില്‍ ക്ഷേത്രവും നടത്തിവരുന്ന ചെന്നൈ സ്വദേശികളായ സത്യനാരായണനും ഭാര്യ പുഷ്പലതയുമാണ് അറസ്റ്റിലായത്.

2016ല്ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് ടുവിന് പഠിക്കുന്ന പതിനാറുകാരിയെ ഇയാള്‍ ഭാര്യ പുഷ്പലതയുടെ സഹായത്തോടെ പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പതിവായി ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്ന പെണ്‍കുട്ടിയോട് ഒരുദിവസം വിശുദ്ധഭസ്മം വാങ്ങാന്‍ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പുഷ്പലത ജ്യൂസ് വാഗ്ദാനം ചെയ്തു. ജ്യൂസ് കുടിച്ചതോടെ അബോധാവസ്ഥയിലായെന്നും മണിക്കൂറുകൾക്ക് ശേഷം താന്‍ ഉണര്‍ന്നുനോക്കുമ്പോൾ കട്ടിലില്‍ വസ്ത്രമില്ലാതെ ഇരുവരും സമീപത്ത് കിടക്കുകയായിരുന്നെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
പിന്നീട് ഇയാൾ ഫോട്ടോകള്‍ കാണിച്ച്‌ നിരന്തരം ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകുയും ചെയ്തു.

മുഖ്യമന്ത്രി രാജി വയ്ക്കുക, ഒന്ന് ഉറക്കെ പറയാൻ പറ്റുവോ? മുഹമ്മദ്‌ റിയാസിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

2018ല്‍ പെണ്‍കുട്ടിവിവാഹിതയായി. 2020ല്‍ ഭര്‍ത്താവ് ജോലിക്കായി വിദേശത്തേക്ക് പോയെന്ന് മനസിലാക്കിയ സത്യനാരായണന്‍ വീണ്ടും യുവതിയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയും നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് മാസങ്ങളോളം നിരവധി തവണ ബലാത്സംഗം ചെയ്യുകയും ചെയ്തു. തുടർന്ന് ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം സത്യനാരായണനോടും ഭാര്യയോടും പറഞ്ഞു. എന്നാൽ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു.

ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി ഈ വര്‍ഷം ജനുവരിയില്‍ കുഞ്ഞിന് ജന്മം നല്‍കി.
ഇക്കഴിഞ്ഞ നവംബറില്‍ യുവതിയുടെ ഭര്‍ത്താവ് കുടുംബത്തെ സന്ദര്‍ശിച്ച്‌ വിദേശത്തേക്ക് മടങ്ങി. ആ സമയത്ത് യുവതിയെ വീണ്ടും കാണാന്‍ സത്യനാരായണന്‍ നിര്‍ബന്ധിച്ചു. ഇക്കാര്യം യുവതി ഭര്‍ത്താവിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button