WayanadLatest NewsKeralaNattuvarthaNews

സ്ത്രീധനം ചോദിച്ച് മർദ്ദിച്ചു,മറ്റൊരു യുവതിയെ ഭർത്താവിനെ കൊണ്ട് കെട്ടിക്കുമെന്ന് നാത്തൂൻ:ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

സുൽത്താൻ ബത്തേരി: സ്ത്രീധനം ചോദിച്ച് ഭർത്താവ് മാനസികമായും ശാരീരികമായും മർദ്ദിച്ചെന്നാരോപിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് സുൽത്താൻ ബത്തേരിയിലെ മൂലങ്കാവ് ആണ് സംഭവം. പരേതനായ മുരളീധരൻ്റെയും സിന്ധുവിൻ്റെയും മകൾ അശ്വതി (27) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2000 ഓഗസ്റ്റ് 20നായിരുന്നു അശ്വതിയുടെയും കൊല്ലം കൊട്ടാരക്കര വാളകം സുരഷ് ഭവനിൽ സുരേന്ദ്രൻ്റെയും രാധാമണിയുടെയും മകൻ സുരേഷി (33)ന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ അന്ന് മുതൽ സ്ത്രീധനം ചോദിച്ച് പീഡനമായിരുന്നുവെന്ന് യുവതി പറയുന്നു.

Also Read: ഏറ്റവും കൂടുതൽ ക്രമിനൽ പശ്ചാത്തലമുളള ആളുകൾ സിപിഎമ്മിൽ, ആർഎസ്എസിനെ അടിച്ചമർത്താൻ പിണറായിക്ക് കഴിയില്ല: വി മുരളീധരൻ

സ്ത്രീധനമായി കിട്ടിയ സ്വർണ്ണം വിറ്റ് ജെ സി ബിയും കാറും വാങ്ങി, വീട്ടിലെ കടബാധ്യത തീർത്ത ഭർത്താവ് യുവതിയോട് വീണ്ടും സ്വർണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദിച്ചത്. സുരേഷിനെതിരെ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായില്ല. പോലീസുകാരോട് കരഞ്ഞുപറഞ്ഞിട്ടും അയാൾക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ അവർ തയ്യാറായില്ലെന്ന് അശ്വതിയുടെ അമ്മ വെളിപ്പെടുത്തുന്നു. നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന നിലപാടിൽ ആണ് അശ്വതി ഇപ്പോഴും. പോലീസുകാർ ഇങ്ങനെ മനഃസാക്ഷിയല്ലാതെ പെരുമാറിയാൽ, ഇവനെപോലെയുള്ള സുരേഷ്കുമാർ ഇനിയും വാഴില്ലേ എന്നാണ് യുവതിയുടെ അമ്മ ചോദിക്കുന്നത്.

‘ഫ്രോഡ് കുടുംബം ആണ് അവരുടേത്. പൈസക്ക് വേണ്ടി മാത്രമാണ് അവർ എന്നെ കല്യാണം കഴിച്ചത്. എന്റെ ജീവിതം കുട്ടിച്ചോറാക്കി. പെങ്ങളാണ് മെയിൻ, അവൾ വേറെ ഒരു പെണ്ണിനെ കണ്ട് വെച്ചിട്ടുണ്ട് എന്ന് പറയുന്നു. അതാരാണെന്ന് എനിക്കറിയില്ല. ചോദിച്ചപ്പോൾ എന്റെ ഭർത്താവിനെ കൊണ്ട് കെട്ടിക്കാൻ വെച്ചിരിക്കുന്ന പെണ്ണാണ് അവൾ എന്ന് പറഞ്ഞു. എന്റെ ജീവിതം നശിപ്പിച്ചു. പോലീസ് സ്റ്റേഷനിൽ പട്ടിയെ പോലെ കയറി ഇറങ്ങുവാണ്. പോലീസ് നടപടി എടുക്കുന്നില്ല. പണവും സ്വർണവും എല്ലാം അവർ എടുത്തു. എന്റെ കയ്യിൽ ഒന്നുമില്ല’, അശ്വതി കണ്ണീരോടെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button