PalakkadKeralaNattuvarthaLatest NewsNewsCrime

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകം: കൃത്യത്തില്‍ പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പിടിയില്‍

ചെര്‍പ്പുളശ്ശേരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു

പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയും എസ്.ഡി.പി.ഐ. പ്രവര്‍ത്തകനുമാണ് പിടിയിലായത്. ഇയാളെ ചെര്‍പ്പുളശ്ശേരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.

Read Also : കേരള നേഴ്സസ് ആന്റ് മിഡ്‌വൈവ്സ് കൗണ്‍സിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

വാള്‍ ഉപയോഗിച്ച് സഞ്ജിത്തിനെ ആദ്യം വെട്ടിയതും ഇയാളാണ്. സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. കേസില്‍ ഇതുവരെ 12 പേരെയാണ് പ്രതി ചേര്‍ത്തത്. കേസില്‍ എട്ട് പ്രതികളുണ്ടെന്നാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന പ്രതിയുടെ കുറ്റ സമ്മതമൊഴി. അഞ്ച് പേര്‍ ചേര്‍ന്ന് സഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നും മൂന്ന് പേര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ പുറത്തിറങ്ങിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് പ്രതികള്‍ എത്താനിടയുള്ള സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷിച്ചു വരികയാണ്.

നവംബര്‍ 15ന് ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ പ്രതികള്‍ ചവിട്ടി വീഴ്ത്തിയശേഷം നാല് പ്രതികള്‍ കാറില്‍ നിന്നിറങ്ങി വെട്ടി കൊലപ്പെടുത്തിയത്. രാവിലെ ഏഴ് മണിക്കാണ് തത്തമംഗലത്ത് വച്ച് അഞ്ച് പ്രതികളും കാറില്‍ കയറിയത്. സഞ്ജിത്തിനെ കുറിച്ചുള്ള എല്ലാവിവരങ്ങളും മറ്റ് മൂന്ന് പ്രതികള്‍ക്കും അറിയാമായിരുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button