WayanadKeralaNattuvarthaLatest NewsNewsCrime

മുഹമ്മദിനെ കൊന്ന ശേഷം വലതുകാല്‍ മുറിച്ചെടുത്ത് സ്കൂള്‍ ബാഗിലാക്കി മാലിന്യപ്ലാന്റിൽ ഒളിപ്പിച്ചു: പെൺകുട്ടികളുടെ മൊഴി

കൽപ്പറ്റ: അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികനെ പെൺകുട്ടികൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ സംഭവത്തിൽ പെൺകുട്ടികളുടെ മൊഴി പുറത്ത്. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷയ്ക്കായി കോടാലികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നും കൊല്ലപ്പെട്ടെന്നറിഞ്ഞപ്പോൾ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചുവെന്നും പെൺകുട്ടികൾ പോലീസിനോട് വെളിപ്പെടുത്തി.

അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മുഹമ്മദിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച്‌ വിവിധയിടങ്ങളിലായി നിക്ഷേപിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വലതുകാല്‍ മുറിച്ചെടുത്ത് സ്കൂള്‍ ബാഗിലാക്കി വീടിന് അകലെയുള്ള മാലിന്യപ്ലാന്റിൽ ഒളിപ്പിച്ചു. പിന്നീട് പിടിക്കപ്പെടുമെന്ന് ഭയന്നതോടെയാണ് കീഴടങ്ങാന്‍ തയ്യാറായതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.

Also Read:‘പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തർക്കം ഉണ്ടായിരുന്നു, അവരല്ല കൊന്നത്’: കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ

അതേസമയം, മുഹമ്മദ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പെൺകുട്ടികളുടെ ആരോപണം തെറ്റാണെന്ന് കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ പറഞ്ഞു. ‘മുഹമ്മദ് ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്‍റെ സഹോദരനും മകനുമാണ് കൊന്നത്. പെണ്‍കുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു’, മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button