KeralaLatest NewsIndia

ഒരേസമയം ഭർത്താവുമായും കാമുകനുമായും ലൈം​ഗിക ബന്ധം : പ്രവാസിയായ ഭർത്താവിന്റെ സമ്പാദ്യം മുഴുവൻ കാമുകന് കാഴ്ചവെച്ചു

ഭർത്താവിനോട് ഭർത്താവിന്റെ ​ഗർഭമെന്നും കാമുകനോട് കാമുകന്റെ ​ഗർഭം എന്നുമായിരുന്നു നീതു പറഞ്ഞിരുന്നത്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ പിടിയിലായ നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് ഹാജരാക്കുക. വഞ്ചന, ബാലനീതി വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു.വിവാഹിതയായ ശിൽപ സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഇബ്രാഹിം ബാദുഷയുമായി ഒന്നര വർഷത്തിലേറെയായി സൗഹൃദത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളിൽ നിന്നും ശിൽപ ​ഗർഭം ധരിച്ചെങ്കിലും പിന്നീട് അബോർഷനായി.

ഇതിനിടെ ശിൽപയെ ഒഴിവാക്കി യുവാവ് വേറെ വിവാഹം കഴിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ഇയാളെ ഒപ്പം നിർത്താൻ വേണ്ടി ​ഗർഭം അലസിയ കാര്യം ശിൽപ മറച്ചു വയ്ക്കുകയും തട്ടിയെടുത്ത കുഞ്ഞിനെ താൻ പ്രസവിച്ച കുഞ്ഞായി ചിത്രീകരിക്കാൻ ശ്രമിക്കുകയുമായിരുന്നു.പോൺ സിനിമകളെ പോലും വെല്ലുന്ന ജീവിതമായിരുന്നു നവജാത ശിശുവിനെ തട്ടിയെടുത്ത നീതു എന്ന യുവതി നയിച്ചിരുന്നത്. ഒരേസമയം ഭർത്താവുമായും കാമുകനുമായും ലൈം​ഗിക ബന്ധം പുലർത്തുകയും കാമുകൻ ഉള്ള വിവരം ഭർത്താവിൽ നിന്നും മറച്ചുവെക്കുകയും ചെയ്താണ് നീതു ഭർത്താവ് സുധീഷിനെ വഞ്ചിച്ചത്.

ഭർത്താവ് ​വിദേശത്ത് സമ്പാദിച്ച പണവും തന്റെ സ്വർണവുമെല്ലാം കാമുകൻ ഇബ്രാഹിം ബാദുഷക്ക് നൽകിയത് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം സുഖമായി കഴിയാം എന്ന പദ്ധതിയുടെ ഭാ​ഗമായിട്ടായിരുന്നു. എന്നാൽ, തന്റെ അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞതോടെയാണ് നീതുവിന്റെ പദ്ധതികൾ പാളാൻ തുടങ്ങിയത്.ജോലിക്കായി എന്ന് പറഞ്ഞായിരുന്നു നീതു എറണാകുളത്തേക്ക് താമസം മാറിയത്. കാമുകനുമൊത്തായിരുന്നു നീതു ഇവിടെ താമസിച്ചിരുന്നത്. ഭർത്താവ് ഒരു മാസത്തേക്ക് വരുമ്പോൾ മാത്രമാണ് ഇബ്രഹീം ബാദുഷ ഇവിടെ നിന്നും മാറി നിൽക്കുക.

ഭർത്താവിൽ നിന്നും ഊറ്റാവുന്നത്ര പണം കൈക്കലാക്കി കാമുകനുമൊത്ത് സുഖജീവിതം എന്നതായിരുന്നു നീതുവിന്റെ പദ്ധതി. അതിനാലാണ് കാമുകനെ കുറിച്ചുള്ള വിവരം മറച്ചുവെച്ച് ഭർത്താവുമായും ബന്ധം തുടർന്നത്. ഇതിനിടയിൽ നീതു ​രണ്ടാമതും ​ഗർഭിണിയായി. ഭർത്താവിനോടും കാമുകനോടും താൻ ​ഗർഭിണിയാണെന്ന വിവരം യുവതി അറിയിച്ചിരുന്നു. ഭർത്താവിനോട് ഭർത്താവിന്റെ ​ഗർഭമെന്നും കാമുകനോട് കാമുകന്റെ ​ഗർഭം എന്നുമായിരുന്നു നീതു പറഞ്ഞിരുന്നത്.എന്നാൽ, നീതുവിന്റെ അവിഹിത ബന്ധം ഭർത്താവ് അറിയുകയും ഇരുവരും തമ്മിൽ തെറ്റുകയും ചെയ്തു.

ഇതിനിടെയാണ് കാമുകൻ തന്നെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം നീതു അറിയുന്നത്. ​ഗർഭം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി കാമുകനെ വരുതിയിൽ നിർത്താം എന്ന് കരുതി കഴിയവെയാണ് ​ഗർഭം അലസുന്നത്. ഈ വിവരം കാമുകനിൽ നിന്നും മറച്ചുവെച്ചായിരുന്നു പിന്നീട് നീതുവിന്റെ പ്ലാനിം​ഗ്. ഒരു നവജാത ശിശുവിനെ കണ്ടെത്തി കാമുകന് മുന്നിൽ തന്റെ കുഞ്ഞെന്ന് പറഞ്ഞ് അവതരിപ്പിച്ച് കാമുകനൊപ്പം കഴിയുക എന്നതായിരുന്നു നീതുവിന്റെ പദ്ധതി.കാമുകൻ മറ്റൊരു വിവാഹം കഴിക്കുന്നതിനെക്കാൾ നീതുവിനെ അലട്ടിയിരുന്നത് തനിക്ക് നഷ്ടമായ ലക്ഷങ്ങളുടെ സ്വർണവും പണവുമായിരുന്നു.

ഇത് കാമുകനിൽ നിന്നും കൈക്കലാക്കാൻ നീതു ഇബ്രാഹീം ബാദുഷയെ കൂടെ നിർത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിൽ നീതു ​ഗർഭിണിയായി. എന്നാൽ, ​ഗർഭം അലസിയ കാര്യം കാമുകനിൽ നിന്നും മറച്ചുവെച്ചു. കുഞ്ഞിനെ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകനെ മറ്റൊരു വിവാഹത്തിൽ നിന്നും തടയുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. അതിനായി നടത്തിയ പദ്ധതികളാണ് ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ അരങ്ങേറിയത്.കാമുകനായ ഇബ്രാഹിം ബാദുഷയെ ഭീഷണിപ്പെടുത്തതാണ് ആയിരുന്നു നീതുവിന്റെ ശ്രമം.

ഇബ്രഹാമിന്‌ നീതു നൽകിയ സ്വർണവും പണവും തിരികെ വാങ്ങാൻ ആയിരുന്നു ലക്‌ഷ്യം. ഇബ്രാഹിം വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്നാണ് നീതു പറയുന്നത്. ബാദുഷയെ ഭീഷണിപ്പെടുത്തുക ആയിരുന്നു നീതുവിന്റെ ലക്ഷ്യം. അതിനു വേണ്ടി പല തവണ ആശുപത്രിയിൽ എത്തി. ആശുപത്രി ജീവനക്കാരിൽ നിന്നും നീതുവിന് സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസിന് സംശയം.

അതേസമയം, റിമാന്‍ഡിലായ നീതുവിനെയും കൊണ്ട് ഉടന്‍ തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. ഈ മാസം 21 വരെ റിമാന്‍ഡിലായ നീതു വനിതാ ജയിലിലാണുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button