KeralaLatest NewsNews

ലൈഫ് മിഷൻ കേസ്: സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന് സംസ്ഥാന സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചന ആരോപിച്ച് സിബിഐ.

ദില്ലി: സുപ്രീംകോടതി ഇന്ന് ലൈഫ് മിഷൻ കേസ് പരിഗണിക്കും. സിബിഐ അന്വേഷണത്തിന് എതിരെ കേരളം സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കേസ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അഭിഭാഷകന് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി പരിഗണിക്കുന്നത് നീട്ടണമെന്ന് സംസ്ഥാനം അപേക്ഷ നൽകിയത്. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് എങ്കിലും വൈകിപ്പിക്കണമെന്നാണ് ആവശ്യം. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Also read: ‘പണ്ട് ഞാൻ തന്തയ്ക്ക് വിളിച്ച് ഓടിച്ചവനാണ് കായംകുളത്തെ പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചിരിക്കുന്നത്’: മുകേഷ്

ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചു. അതേസമയം സിബിഐ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചന ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നും കോടതിയിൽ സിബിഐ വെളിപ്പെടുത്തി.

ലൈഫ് മിഷൻ പദ്ധതിക്കായി വിദേശ സംഭാവന സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐ പറയുന്നു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് സന്തോഷ് ഈപ്പന്റെ മൊഴിയിൽ നിന്ന് തന്നെ വ്യക്തമാണ്. കരാറിലെ പല ഇടപാടുകളും നടത്തിയിരിക്കുന്നത് നിയമ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടാണ്. ഉന്നത ഉദ്യോഗസ്ഥരിൽ പലർക്കും കൈക്കൂലി ലഭിച്ചു. അതുകൊണ്ട് തന്നെ അന്വേഷണം തുടരണമെന്നാണ് സിബിഐ വാദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button