Latest NewsNewsIndia

മുസ്ലീം വിദ്യാർത്ഥികൾ സൂര്യ നമസ്കാരം ബഹിഷ്കരിക്കണം: റിപ്പബ്ലിക് ദിന സൂര്യ നമസ്‌കാരത്തിനെതിരെ ജമാഅത്തെ ഇസ്ലാമി ഹിന്ദ്

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ സൂര്യ നമസ്‌കാരം നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ തീവ്ര ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഇത്തരം ‘വിഗ്രഹാരാധന’ ബഹിഷ്‌കരിക്കാനും സംഘടന മുസ്ലീം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. മുസ്ലീം വിദ്യാർത്ഥികൾ മാത്രമല്ല രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സംഘടന ആഹ്വാനം ചെയ്തു.

‘സൂര്യ നമസ്‌കാരം ഇസ്ലാമിന് എതിരാണ്. ഞങ്ങൾ പ്രവാചകന്റെ മുന്നിൽ പ്രാർത്ഥിക്കുന്നുണ്ട് , ദൈവത്തിന്റെ ഏകത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. മുസ്ലീം വിദ്യാർത്ഥികൾക്ക് സൂര്യ നമസ്കാരം അനുവദനീയമല്ല’.സംഘടന പ്രസിഡന്റ് ഡോ. മുഹമ്മദ് സാദ് ബെൽഗാമി പറഞ്ഞു.

മുലയൂട്ടുന്ന ചിത്രത്തിന് രൂക്ഷ വിമർശനവും പരിഹാസവും: മറുപടി നൽകി ഈവ്ലിൻ ശർമ

‘തങ്ങളുടെ മൗലികാവകാശങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളുടെയും ലംഘനമാണിത്.. ദൈവത്തിന്റെ ഏകത്വ സങ്കൽപ്പവും അതിന്റെ ആവശ്യങ്ങളും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള അവസരവുമാകണം ഇത്. ഇത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കാൻ ഞങ്ങൾ സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും മാനേജ്മെന്റുകളോട് അഭ്യർത്ഥിക്കുന്നു’. ബെൽഗാമിവ്യക്തമാക്കി.

ഇസ്ലാം കർശനമായി ശുപാർശ ചെയ്യുന്നത് മുഴുവൻ പ്രപഞ്ചത്തിന്റെയും സ്രഷ്ടാവായ അല്ലാഹുവിന് മാത്രം അനുവദനീയമാണ്. സൂര്യാരാധനയുമായി സാമ്യമുണ്ടോ എന്ന സംശയം ഒഴിവാക്കാൻ കൃത്യം പ്രഭാതത്തിലും പ്രദോഷത്തിലും സുജൂദ് ഉൾപ്പെടെയുള്ള നമാസ് ചെയ്യരുതെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ മുഹമ്മദ് സാദ് ബെൽഗാമി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button