Latest NewsNewsIndia

ഡല്‍ഹി കൂട്ടബലാത്സംഗത്തെക്കുറിച്ച് വ്യാജ വാർത്ത:സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രം

ഡല്‍ഹി: ഡല്‍ഹിയിലെ വിവേക് വിഹാറിൽനടന്ന കൂട്ടബലാത്സംഗത്തെക്കുറിച്ച് വ്യാജ വാർത്തകൽ പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രസർക്കാർ. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്നും വിവിധ അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ഉദ്ധരിച്ച് കേന്ദ്രം വ്യക്തമാക്കി.

ഇര സിഖുകാരിയാണെന്നും അവളെ ആക്രമിച്ചവര്‍ ഹിന്ദുക്കളാണെന്നും തരത്തിലുള്ള വ്യാജവാര്‍ത്തകളാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടവരെല്ലാം ‘ബേദ്കൂട്ട്’ പട്ടികജാതി ഹിന്ദു സമുദായത്തില്‍ നിന്നുള്ളവരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും എല്ലാവരും യഥാര്‍ത്ഥത്തില്‍ പഞ്ചാബില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

ഇണയ്‌ക്കൊപ്പം ഇരുന്നപ്പോൾ ഭക്ഷണം നൽകാൻ എത്തി : പെൺസിംഹത്തിന്റെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം

റിപബ്ലിക് ദിനത്തിലാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. മദ്യപാനികളാല്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ സ്ത്രീകളടക്കമുള്ള സംഘം മുടിമുറിച്ച് തെരുവിലൂടെ നടത്തിക്കുകയും അക്രമിക്കുകയുമായിരുന്നു. യുവതിക്കെതിരെ വ്യക്തിവിദ്വേഷമുള്ളവരാണ് കുറ്റകൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. എട്ട് സ്ത്രീകളടക്കം പതിനൊന്ന് പേരാണ് സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൂട്ടബലാത്സംഗ കേസിലെ ഇര ആത്മഹത്യ ചെയ്തുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ദല്‍ഹി പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ചുള്ള ഈ വ്യാജ വാര്‍ത്തകള്‍ പ്രധാനമായും കാനഡ, യു.കെ, യു.എസ് എന്നിവിടങ്ങളില്‍ നിന്നാണ് പോസ്റ്റ് ചെയ്തതെന്നും ഈ ക്യാമ്പയിനിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും നിരവധി പോസ്റ്റുകള്‍ ഉണ്ടാക്കിയതായുംസുരക്ഷാ ഏജന്‍സികള്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ലുധിയാന, സഹരന്‍പൂര്‍, ബഹദൂര്‍ഗഡ്, മഥുര എന്നിവിടങ്ങളില്‍ നിന്ന് വന്ന പല പോസ്റ്റുകളും പിന്‍വലിച്ചതായും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button