ലക്നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ബിജെപി നേതാവുമായ അദിതി സിങ്. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവ് അംഗത് സൈനിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് അദിതി പ്രിയങ്ക ഗാന്ധിക്കെതിരെ രംഗത്ത് വന്നത്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെ തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തുന്നതിനും ആരോപണങ്ങൾ ഉന്നയിക്കുന്നതിനും പ്രിയങ്ക ഗാന്ധി തന്റെ ഭര്‍ത്താവില്‍ സമ്മര്‍ദം ചെലുത്തുന്നതായി അദിതി സിങ് പറഞ്ഞു. പിതാവില്ലാത്ത കുട്ടിയെ പ്രിയങ്ക ഗാന്ധി കഷ്ടപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസിനെതിരെ പരിഹാസമായും അദിതി സിങ് പറഞ്ഞു.
കെ റെയിലിന് അനുമതിയില്ല: കാരണം വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രാലയം
ഒരു വര്‍ഷത്തോളമായി കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് ശേഷം ജനുവരി 20നാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതായി അദിതി ട്വിറ്ററിലൂടെ അറിയിച്ചത്. തുടർന്ന് റായ്ബറേലി എംഎല്‍എ സ്ഥാനവും രാജിവെച്ച അദിതി പിന്നീട് ബിജെപിയില്‍ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.
Post Your Comments