കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി. വമിൻ എഗനൈസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ ആദ്യം വെളിപ്പെടുത്തൽ നടത്തുകയും പിന്നീട് യുവതി പോലീസിനെ സമീപിക്കുകയുമായിരുന്നു. പരാതിക്ക് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയി. ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന സാഹചര്യത്തിൽ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
Read Also : ഉപ്പൂറ്റിവേദനയ്ക്ക് പരിഹാരമിതാ
2021 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകാന്തിന്റെ പിറന്നാൾ ആഘോഷത്തിനെന്ന പേരിൽ ആലുവയിലെ ഫ്ളാറ്റിൽവെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലിൽവെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ സ്ത്രീശാക്തീകരണത്തെക്കുറിച്ച് നിരവധി ചർച്ചകൾ നടത്തിയിരുന്ന വ്യക്തിയായിരുന്നതിനാൽ ശ്രീകാന്തിനോട് വലിയ ആരാധനയായിരുന്നു. ഇത് പിന്നീട് പരസ്പരം പരിചയപ്പെടുന്നതിലേക്കും സുഹൃത്തുക്കളാകുന്നതിലേക്കും നയിച്ചു. അതുകൊണ്ടാണ് പിറന്നാൾ ആഘോഷത്തിന് ക്ഷണിച്ചപ്പോൾ പോയതെന്നും യുവതി വെളിപ്പെടുത്തി. അന്ന് ഭയം മൂലമാണ് പുറത്തുപറയാതിരുന്നത്. എന്നാൽ മറ്റ് പല സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായതായി അറിഞ്ഞതോടെ പരാതിപ്പെടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി
Post Your Comments