Latest NewsIndiaNews

അറസ്റ്റിനെ ചോദ്യം ചെയ്ത അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി: ഹർജി അടിയന്തരമായി പരിഗണിക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

എക്‌സൈസ് പോളിസി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അരവിന്ദ് ഹൈക്കോടതിയെ സമീപിച്ചത്. മാർച്ച് 24 ഞായറാഴ്ചയ്ക്ക് മുമ്പ് ഹർജി അടിയന്തരമായി കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ കോടതി തള്ളിയത്. അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും കസ്റ്റഡിയിൽ നിന്ന് ഉടൻ മോചിപ്പിക്കാൻ തനിക്ക് അർഹതയുണ്ടെന്നും കെജ്‌രിവാൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദിച്ചു. എന്നാൽ, ഹർജി അടിയന്തരമായി പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്.

അതേസമയം, ഡൽഹി എക്‌സൈസ് നയ അഴിമതിയുടെ മുഖ്യ സൂത്രധാരനും രാജാവും കെജ്‌രിവാളാണെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് റിമാൻഡ് അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ കോടതിയിൽ വാദിച്ചിരുന്നു. കേസിൽ അറസ്റ്റിലായ അന്നത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തെലങ്കാന നേതാവ് കെ കവിത എന്നിവരുമായി കെജ്‌രിവാൾ ബന്ധപ്പെട്ടിരുന്നതായും ഇ.ഡി അവകാശപ്പെട്ടു. നയം രൂപീകരിക്കുന്നതിലും കിക്ക്ബാക്ക് ആവശ്യപ്പെടുന്നതിലും കുറ്റകൃത്യങ്ങളുടെ വരുമാനം കൈകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും ഏജൻസി ആരോപിച്ചു.

തനിക്കെതിരെ ഉയരുന്ന അഴിമതിയുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളില്ലെന്ന് കെജ്‌രിവാൾ വാദിച്ചു. കുറ്റകൃത്യത്തിൻ്റെ ശേഷിക്കുന്ന വരുമാനം കണ്ടെത്തുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് വീണ്ടെടുത്ത ഡാറ്റയും അന്വേഷണത്തിനിടെ പിടിച്ചെടുത്ത വസ്തുക്കളും ഉപയോഗിച്ച് അദ്ദേഹത്തെ അഭിമുഖീകരിക്കാനും കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഇയാളെ മാർച്ച് 28 വരെ ഇഡി കസ്റ്റഡിയിൽ വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button