Latest NewsKeralaNews

ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചതിന്റെ മുഴുവൻ രേഖകളും ഹാജരാക്കണം: സർക്കാരിന് നിർദേശവുമായി ലോകായുക്ത

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ നിധിയില്‍ നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചുവെന്ന കേസ് ലോകായുക്ത ഈ മാസം 11 ന് വീണ്ടും പരിഗണിക്കും. നിധിയില്‍ നിന്ന് ചെലവഴിച്ച തുകയുടെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്ത നിര്‍ദേശം നല്‍കി.

അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും പണം വകമാറ്റിയെന്നതാണ് ആരോപണം. ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ ഉപയോഗത്തിന് മുഖ്യമന്ത്രിക്ക് വിവേചന അധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയെ അറിയിച്ചു.

Read Also  :  ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ല: മതവിശ്വസികളെ അകറ്റി നിർത്തില്ലെന്ന് സിപിഎം

മുഖ്യമന്ത്രിയെ കൂടാതെ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. അന്തരിച്ച എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം, അന്തരിച്ച എം എല്‍ എ. രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പയെടുക്കാനും സ്വര്‍ണ പണയ വായ്പയെടുക്കാനും 8.5 ലക്ഷം, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പോലീസുകാരന്‍ അപകടത്തില്‍പെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം എന്നിങ്ങനെ നല്‍കിയെന്നാണ് മുഖ്യമന്ത്രിക്കെതിരെയുള്ള കേസുകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button