KeralaLatest NewsNews

മീഡിയ വണ്‍ പാകിസ്താനെ പിന്തുണയ്ക്കുന്നു, മതത്തെ ഉയര്‍ത്തിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ നിന്നു: മാത്യു

നാളുകളായി നിരീക്ഷിച്ചതിനു ശേഷമാണ് കേന്ദ്ര നടപടി : മാദ്ധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍

തിരുവനന്തപുരം: ജമാഅത് ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഒരു സുപ്രഭാതത്തിലെടുത്ത നടപടിയല്ലെന്ന് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍. മീഡിയ വണ്‍ കേന്ദ്രനടപടി ക്ഷണിച്ചുവരുത്തിയതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Read Also : സ്കൂളിൽ ഹിജാബ് അനുവദിക്കാനായി 2018 ൽ കേരളത്തിലെ രണ്ട് വിദ്യാർഥിനികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ വിധി ഇങ്ങനെ

‘ഇവരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ചാനലിന് നിരവധി നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. എന്നാല്‍ ചാനല്‍ അതെല്ലാം രഹസ്യമാക്കി വച്ചു. ഒരു സുപ്രഭാതത്തിലുണ്ടായ നടപടിയല്ല ചാനലിനു നേരെയുണ്ടായത്. ഇവരുടെ കണ്ടന്റ് നിരന്തരം മോണിറ്റര്‍ ചെയ്തു കൊണ്ടിരുന്നു. എന്നാല്‍ ചാനലില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചു. മാദ്ധ്യമ സ്ഥാപനങ്ങള്‍ പാലിക്കേണ്ട മര്യാദയും ലക്ഷ്മണരേഖയും ചാനല്‍ ലംഘിച്ചു’, മാത്യു സാമുവല്‍ ചൂണ്ടിക്കാണിച്ചു.

‘കശ്മീരില്‍ നിരവധി നിരപരാധികളെ ഭീകര്‍ വെടിവെച്ചു കൊന്നപ്പോള്‍ ഇവര്‍ നിശബ്ദത പാലിച്ചു. എന്നാല്‍ സൈന്യം ഭീകരവാദികളെയും അവരെ സഹായിക്കുന്നവരെയും വകവരുത്തിയപ്പോള്‍ രാജ്യത്തിനെതിരായി വാര്‍ത്ത നല്‍കി. നിരപരാധികളായ മുസ്ലീങ്ങളെ ഇന്ത്യന്‍ സൈന്യം വെടിവെച്ചു കൊന്നുവെന്ന് ചാനല്‍ പ്രചരിപ്പിച്ചു. ശുദ്ധ മണ്ടത്തരമാണ് ഇക്കാര്യത്തില്‍ മീഡിയ വണ്‍ കാണിച്ചത്. ഇന്ത്യന്‍ മാദ്ധ്യമം കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കുന്നുവെന്ന് പാകിസ്താന്‍ മാദ്ധ്യമങ്ങള്‍ മീഡിയവണ്‍ വാര്‍ത്ത കാട്ടി പ്രചരിപ്പിച്ചു. പാകിസ്താന്‍ അന്താരാഷ്ട്ര വേദികളില്‍ മീഡിയ വണ്ണിനെ തങ്ങള്‍ക്ക് അനുകൂലമായി പ്രയോഗിച്ചു. ഇവര്‍ അറിഞ്ഞോ അറിയാതെയോ ഇന്ത്യാ വിരുദ്ധമായി പ്രവര്‍ത്തിച്ചു’, അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്ത്യന്‍ പട്ടാളത്തെയും ഇവര്‍ വര്‍ഗീയവത്കരിച്ചു. ലോകത്തെ ഏറ്റവും പ്രൊഫഷണല്‍ ആണ് ഇന്ത്യന്‍ സൈന്യം. ആ സൈന്യത്തെയാണ് ഇവര്‍ വര്‍ഗീയവാദികളാക്കിയത്. ഇവര്‍ എല്ലാം വിഷയങ്ങളും മതത്തിലേക്ക് കൊണ്ടുപോയി. ജമാ അത്തെ ഇസ്ലാമിയുടെ ചാനല്‍ ആയത് കൊണ്ടാണ് ചാനലിനെതിരെ നടപടിയെന്നത് ശരിയല്ല. ഇവരുടെ രാഷ്ട്രീയം കേന്ദ്ര സര്‍ക്കാരിന് വിഷയമല്ല. സാമ്പത്തിക ഇടപാട് ആയിരുന്നുവെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ആകുമായിരുന്നു ഇടപെടല്‍ നടത്തുക. ഇന്ത്യയില്‍ നിന്ന് കൊണ്ട് ഇവര്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. ഈ ചാനല്‍ തിരിച്ചുവന്നാല്‍ അവരുടെ ഫോര്‍മാറ്റ് മാറ്റണം. ഇവര്‍ക്ക് പത്രപ്രവര്‍ത്തനം എന്തെന്ന് അറിയില്ല’, മാത്യു സാമുവല്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button