Latest NewsNewsIndia

അജ്ഞാത മരുന്ന് കുത്തിവെച്ച് ടാക്സി ഡ്രൈവറെ കൊന്ന് പണം തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

ചെന്നൈ: ടാക്സി ഡ്രൈവറെ കൊന്ന് പണം തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ശരീരത്തില്‍ അജ്ഞാതമായ മരുന്ന് കുത്തിവെച്ചാണ് ദമ്പതികൾ ഡ്രൈവറെ കൊന്നതെന്ന് പോലീസ് വ്യക്തമാക്കി. 6100 രൂപയാണ് ഇവർ ഡ്രൈവറിൽ നിന്നും തട്ടിയെടുത്തത്.

കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ടാക്സി ഡ്രൈവറായ എസ് ഷാനു(31)വാണ് കൊല്ലപ്പെട്ടത്. ചെന്നൈ സ്വദേശികളായ എസ് സ്റ്റീഫനും ഭാര്യയുമാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ളതായും ഇരുവരും മുന്‍പും കൊലപാതക കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

തൊഴിലാളികളെ ​അടിമകളെപ്പോലെ പണിയെടുപ്പിക്കു​ന്നു, തൊ​ഴി​ല്‍, വേതന രേഖകളില്ല : കിറ്റെക്സിനെതിരെ റിപ്പോര്‍ട്ട്

വീട്ടുവാടകയായ 7100 രൂപ നൽകുന്നതിന് വേണ്ടിയാണ് ടാക്‌സി ഡ്രൈവറെ കൊന്നതെന്ന് പോലീസ് പറഞ്ഞു. ക്ലബില്‍ നിന്ന് മടങ്ങാന്‍ വിളിച്ച വാഹനത്തില്‍ പണമിരിക്കുന്നത് കണ്ട ദമ്പതികള്‍ ഷാനുവിനെ കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന 6100 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും ദമ്പതികള്‍ തട്ടിയെടുത്തു പിന്നീട് വാഹനവും മൃതദേഹവും ഉപേക്ഷിച്ച് ഇരുവരും കടന്നുകളയുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button