Latest NewsIndiaNews Story

ഹിജാബ് സമരം: 58 വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

പ്രതിഷേധം തുടരുന്നതിനാൽ കോളേജുകളും സ്ഥാപനങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു.

ബംഗളൂരു: രണ്ടാഴ്ച മുമ്പ് പൊട്ടിപ്പുറപ്പെട്ട ഹിജാബ്/ ബുർഖ പ്രശ്‌നത്തിന് ഇപ്പോഴും ശമനമില്ല. കർണാടകയിലെ പലയിടത്തും കോടതി ഉത്തരവ് അവഗണിച്ച് ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾക്ക് ശനിയാഴ്ച അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിച്ചു. പ്രതിഷേധം തുടരുന്നതിനാൽ കോളേജുകളും സ്ഥാപനങ്ങളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു.

സർക്കാർ ഉത്തരവും കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും അവഗണിച്ച് ക്ലാസ് മുറികളിൽ ഹിജാബും കാവി സ്കാർഫും ധരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടും വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് സ്കൂളുകളിലും കോളേജുകളിലും എത്തി. ഹിജാബ് അഴിക്കാൻ വിസമ്മതിക്കുകയും സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് മാനേജ്‌മെന്റിനെതിരെ പ്രകടനം നടത്തുകയും ചെയ്തതിന് 58 വിദ്യാർത്ഥികളെ ശിവമോഗ ജില്ലയിലെ ഷിരാലക്കൊപ്പയിൽ സസ്‌പെൻഡ് ചെയ്തു.

വെള്ളിയാഴ്ച പെൺകുട്ടികളെ സസ്‌പെൻഡ് ചെയ്യുകയും ഹിജാബ് ധരിച്ച് കോളേജിൽ വരരുതെന്ന് പറഞ്ഞതായി ഒരു വിദ്യാർത്ഥി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശനിയാഴ്ചയും ഇവർ കോളേജിലെത്തി ഹിജാബ് ധരിക്കാനുള്ള അവകാശം ഉന്നയിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. എന്നാൽ, അവരെ അധികൃതർ അകത്തേക്ക് കടത്തിവിട്ടില്ല. അതേസമയം കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇവർ ഇതേ തരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതായാണ് റിപ്പോർട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button