Latest NewsNewsIndia

വായ്പ തട്ടിപ്പ്, 18,000 കോടി രൂപ പിടിച്ചെടുത്തു : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി,മെഹുല്‍ ചോക്സി എന്നിവരില്‍ നിന്നു 18,000 കോടി രൂപ പിടിച്ചെടുത്ത് ബാങ്കുകള്‍ക്ക് നല്‍കി. ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വിവരങ്ങള്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.

‘കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിലവില്‍ 4700 കേസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുകയാണ്. 2015-16ല്‍ 111 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍, 2020-21ല്‍ 981 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു’, കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇഡി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നടത്തുന്ന അന്വേഷണം, വസ്തുക്കളും ആസ്തികളും കണ്ടുകെട്ടല്‍ എന്നിവയിലെ അധികാരം സംബന്ധിച്ച വിവിധ കേസുകള്‍ പരിഗണിക്കുന്നതിനിടയിലാണ് സോളിസിറ്റര്‍ ജനറല്‍ കണക്കുകള്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button