KottayamLatest NewsKeralaNattuvarthaNews

അശ്ലീലം പറഞ്ഞതിനെ ചോദ്യം ചെയ്തതിന് ഭർത്താവിനെ അടിച്ചുവീഴ്ത്തി, ഗർഭിണിയുടെ വയറ്റിൽ ചവിട്ടി: നാല് പേര് പിടിയിൽ

അക്രമികൾ ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

കോട്ടയം: പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്ക് നേരെ ആക്രമണം നടന്നതായി പരാതി. ഗർഭിണിയായ ഞൊണ്ടിമാക്കൽ സ്വദേശി ജിൻസിയുടെ വയറ്റിൽ അക്രമികൾ ചവിട്ടി പരിക്കേൽപ്പിച്ചു. യുവതിയോട് അവർ അശ്ലീലം പറഞ്ഞത് ഭർത്താവ് ചോദ്യം ചെയ്തതാണ് ക്രൂരമായ ആക്രമണത്തില്‍ കലാശിച്ചത്. ഭർത്താവിനെ പ്രതികള്‍ അടിച്ചുവീഴ്ത്തി. അക്രമികൾ ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Also read: പീഡകർ ഗെയിം ആപ്ലിക്കേഷനുകളിലും വല വിരിക്കുമ്പോൾ..: 13 കാരിയെ വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ച 33 കാരൻ പിടിയിൽ

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവ് അഖിലിനെ അക്രമിസംഘം ആദ്യം അടിച്ചുവീഴ്ത്തി. ഇത് തടയാൻ ശ്രമിച്ച യുവതിയെ അവർ ആക്രമിക്കുകയായിരുന്നു. വർക്ക്ഷോപ്പ് ഉടമകളായ പാറപ്പള്ളി കറുത്തേടത്ത് കെ.എസ് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, വർക്ക്ഷോപ്പ് തൊഴിലാളികളായ ആനന്ദ്, സുരേഷ് എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.

ദമ്പതികളെ അക്രമികൾ വാഹനമിടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ആറ് മാസം ഗർഭിണിയായ ജിൻസിക്ക് ആക്രമണത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായെങ്കിലും, അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button