Latest NewsKeralaNewsIndia

വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കും 2000 കോടി, കെ.എസ്.ആർ.ടി.സിക്ക് 1000 കോടി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാൽ നിയമസഭയില്‍ അവതരിപ്പിച്ച് തുടങ്ങി. വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി രൂപ ബജറ്റിൽ അനുവദിച്ചു. ബജറ്റിൽ, സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ പദ്ധതി ഉള്‍പ്പെടുത്തി. മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുടെ ഗവേഷണത്തിനായി 2000 കോടി വകയിരുത്തി. കെ.എസ്.ആർ.ടി.സിക്ക് 1000 കോടി രൂപ നീക്കിവെച്ചു.

വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ ഇല്ലാതെ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുക എന്നതുമാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി, ആയിരം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ മുപ്പത് കോടി. കെഎസ്ആ‍ർടിസിയുടെ ഭൂമിയിൽ അൻപത് പുതിയ ഇന്ധന സ്റ്റേഷനുകൾ കൂടി തുടങ്ങും. ദീ‍‍ർഘദൂര ബസുകൾ സിഎൻജി, എൻഎൻജി, ഇലക്ട്രിക്കിലേക്ക് മാറ്റാൻ 50 കോടി അനുവദിക്കും.

ഇന്ന് രാവിലെ 9 മണിയോടെയാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കാലാവസ്ഥാ വ്യാതിയാനത്തിന്റയേും, പ്രകൃതി ദുരന്തങ്ങളുടേയും ഭീണി മാറിവരുമ്പോഴേക്കും, യുദ്ധ ഭീഷണി ലോകത്തിന്റെ മനസമാധാനം കെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വലിയ വിലക്കയറ്റവും സംസ്ഥാനത്തെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ ധനമന്ത്രി, ഇത്തരം പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടാമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button