Latest NewsNewsIndia

‘നിന്നെ കാണാൻ ഇപ്പോൾ നന്നായിട്ടുണ്ട് എന്ന് അവൾ പറഞ്ഞു, രണ്ട് ദിവസത്തിന് ശേഷം ഞാൻ സ്ഥലം മാറിയിരുന്നു’: സന കൗസർ പറയുന്നു

ഉഡുപ്പി: ഹിജാബ് നിരോധനത്തിലെ ഹൈക്കോടതി വിധിക്ക് പിന്നാലെ നിരവധി വിദ്യാർത്ഥിനികളാണ് പഠനം വേണ്ടെന്ന് വെച്ചത്. സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്തിട്ടേ ക്ലാസിൽ കയറുകയുള്ളു എന്നാണ് ഇവർ പറയുന്നത്. സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച 6 വിദ്യാർത്ഥിനികളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. അതേസമയം, ഹിജാബ് ധരിക്കുന്നത് വിലക്കിയ സർക്കാർ നടപടി ശരിവെച്ച കർണാടക ഹൈക്കോടതി വിധി പാലിച്ച് സ്‌കൂളുകളിൽ എത്തിയവരും ഉണ്ട്.

നിരവധി പേരാണ് ഹിജാബ് അഴിച്ച് വെച്ച് ക്ലാസിൽ എത്തിയത്. സ്‌കൂൾ വരെ ഹിജാബ് അണിഞ്ഞെത്തിയ ഇവർ, ക്ലാസ് മുറികളിൽ കയറുന്നത് മുൻപ് ഹിജാബ് അഴിച്ച് ബാഗിൽ വെയ്ക്കുകയായിരുന്നു. ഹിജാബ് നിരോധനം ഉണ്ടെന്ന് കരുതി പഠനം വേണ്ടെന്ന് വെയ്ക്കാനാകില്ലെന്നും വിദ്യാഭ്യാസമാണ് വലുതെന്നുമാണ് ഈ വിദ്യാർത്ഥിനികൾ പറയുന്നത്. ഇക്കൂട്ടത്തിൽ ഉഡുപ്പിയിലെ ​ഗവ എംജിഎം കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ സന കൗസറിന്റെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.

Also Read:യുഎഇയിൽ വൻ തീപിടുത്തം: 10 ഡീസൽ ട്രക്കുകൾ കത്തി നശിച്ചു

‘ഹിജാബ് അഴിക്കാതെ ക്ലാസിൽ പ്രവേശിക്കാൻ പറ്റില്ലെന്നതിനാലാണ് ഹിജാബ് മാറ്റിയത്. ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. അതിനാൽ അവസാന ബെഞ്ചിലാണ് ഇരുന്നത്. ഇപ്പോൾ കുഴപ്പമില്ല. എന്നെ സംബന്ധിച്ച് മറ്റൊരു ചോയ്സില്ലായിരുന്നു. എനിക്ക് പഠിക്കണമെന്നുണ്ടെങ്കിൽ ഹിജാബ് ധരിക്കാതെ ഇരിക്കണം എന്ന അവസ്ഥയായപ്പോൾ, ഹിജാബിനോട് നോ പറയുകയല്ലാതെ മറ്റൊരു വഴി മുൻപിൽ ഉണ്ടായിരുന്നില്ല. ഹിജാബ് ഇല്ലാതെ ക്ലാസിൽ എത്തിയപ്പോൾ നിന്നെ കാണാൻ ഇപ്പോൾ നന്നായിട്ടുണ്ട്. ഞങ്ങളിലൊരാളായി എന്നാണ് എന്റെ സഹപാഠി പറഞ്ഞത്. ഞാനതിനോട് പ്രതികരിച്ചില്ല. പക്ഷെ രണ്ട് ദിവസത്തിന് ശേഷം ഞാൻ സ്ഥലം മാറിയിരുന്നു’, സന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button