Latest NewsIndia

ഗോവയിൽ സെക്സ് റാക്കറ്റ് തടവില്‍ വെച്ചിരുന്ന സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

ഇടപാടുകാരനാണെന്ന വ്യാജേന, ഫോണില്‍ ബന്ധപ്പെട്ട് 50,000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ, മൂന്ന് സ്ത്രീകളെയുമായി എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയതെന്നും ക്രൈംബ്രാഞ്ച്

പനാജി: ഗോവയില്‍ സെക്‌സ് റാക്കറ്റിലെ കണ്ണിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതോടെ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. പനാജിക്കടുത്ത സംഘോള്‍ഡ ഗ്രാമത്തില്‍വെച്ചാണ് യുവാവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. റാക്കറ്റ് തടവില്‍ വെച്ചിരുന്ന സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേരെ അന്വേഷണ സംഘം രക്ഷപ്പെടുത്തി. ഇതില്‍, സീരിയല്‍ നടി ഉള്‍പ്പെടെയുള്ള രണ്ടു പേര്‍ മുംബൈ സ്വദേശിനികളും ഒരാള്‍ ഹൈദരാബാദ് സ്വദേശിനിയുമാണ്.

ഹഫീസ് സയിദ് എന്നയാള്‍ ഗോവ കേന്ദ്രീകരിച്ചു ലൈംഗിക തൊഴില്‍ നടത്തുന്നതായി ക്രൈംബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ അറസ്റ്റിലായത്. സംഭവത്തില്‍, കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. രഹസ്യ വിവരത്തില്‍ വസ്തുതയുണ്ടെന്ന് മനസിലാക്കിയ പൊലീസ്, പ്രതിയെ ഗോവയിലേക്ക് തന്ത്രത്തില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളുമായിട്ടാണ് 26 വയസുള്ള പ്രതി ഗോവയിലെത്തിയത്. സ്ത്രീകള്‍ക്ക് 30നും 37 വയസിനും ഇടയിലാണ് പ്രായം.

വേഷം മാറിയെത്തിയ പൊലീസ്, ഇയാളുമായി 50,000 രൂപയുടെ കരാര്‍ ഉറപ്പിച്ചിരുന്നു.പെണ്‍വാണിഭം സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അന്വേഷണ സംഘം ഒരുക്കിയ കെണിയിലാണ് പ്രതി പിടിയിലായത്. ഇടപാടുകാരനാണെന്ന വ്യാജേന, ഫോണില്‍ ബന്ധപ്പെട്ട് 50,000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ, മൂന്ന് സ്ത്രീകളെയുമായി എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button