Latest NewsKeralaIndia

‘പരിപാടിക്ക് ക്ഷണിക്കാൻ വിളിച്ച യുവതിയോട് കൂടെക്കിടക്കുമോ, അല്ലെങ്കിൽ നിന്റെ അമ്മ മതി എന്ന് ചോദിച്ചതാണോ കൺസെന്റ്?’

ഫോൺ കട്ട് ചെയ്തതോടെ വീണ്ടും വീണ്ടും വിനായകൻ വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു

തിരുവനന്തപുരം: ഒരു പരിപാടിയിൽ പങ്കെടുക്കാൻ വിനായകനെ ക്ഷണിക്കാൻ വിളിച്ചപ്പോൾ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ, വീണ്ടും ചർച്ചയായിരിക്കുകയാണ്. 2019 ഏപ്രിൽ 18 നാണ് വിനായകനുമായി ആദ്യം സംസാരിച്ചതെന്ന് ദലിത് ആക്ടിവിസ്റ്റ് ദിനു വെയിൽ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാനും ദലിതനാണ് എന്നുപറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ശേഷം ക്യാംപിന്റെ വിശദാംശങ്ങൾ പറയുകയും പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ‘നീ കുണ്ടനല്ലേടാ’ എന്ന് മറുപടിയാണ് വിനായകന്റെ ഭാഗത്തുനിന്ന് ലഭിച്ചത്. പെട്ടെന്നുണ്ടായ ഞെട്ടലിൽ ‘സർ,എന്ത്’ എന്ന് ഞാൻ ചോദിച്ചു. മറുപടിയായി കേട്ടാലറക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് അദ്ദേഹം ചോദിച്ചത്. ഞെട്ടിപ്പോയ താൻ ഫോൺ കട്ട് ചെയ്യാനൊരുങ്ങുമ്പോൾ അമ്മയെ ചേര്‍ത്ത് ലൈംഗികാധിപക്ഷേപം നടത്തി.’

ഫോൺ കട്ട് ചെയ്തതോടെ വീണ്ടും വീണ്ടും വിനായകൻ വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. തന്നെ തെറിവിളിച്ചതിനെ തുടർന്ന്, യുവതിയാണ് പിന്നീട് വിനായകന്റെ ഫോൺ അറ്റൻഡ് ചെയ്തതെന്നും ദിനു സാക്ഷ്യപ്പെടുത്തിയിരുന്നു. ക്യാംപിന് വേണ്ടിയല്ലേ വിളിച്ചത് എന്ന ചേച്ചിയുടെ ചോദ്യത്തിന് ‘അമ്മയെ കിട്ടുമോ’ എന്നാണ് അദ്ദേഹം തിരിച്ചുചോദിച്ചത്. കൂടെ കിടക്കുമോ എന്നു തുടങ്ങി ചേച്ചിക്കെതിരെ അങ്ങേയറ്റമുള്ള ലൈംഗികാധിക്ഷേപങ്ങളാണ് വിനായകൻ നടത്തിയത്.

ചേച്ചി പ്രതികരിക്കാൻ ശ്രമിച്ചപ്പോൾ ഈ സംസാരം കഴിയുമ്പോൾ നീയെന്റെ കൂടെ കിടക്കും, ഞാൻ കിടത്തുമെന്നാണ് വിനായകൻ പറഞ്ഞതെന്നും ദിനു പറഞ്ഞിരുന്നു. ഇപ്പോൾ, ഈ കേസാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. കൂടെ കിടക്കുമോ, അമ്മയെ കിട്ടുമോ തുടങ്ങിയ ചോദ്യങ്ങളാണോ കൺസെന്റ് എന്ന് വിനായകൻ ഉദ്ദേശിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. കനത്ത പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ വിനായകനെതിരെ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button