KozhikodeKeralaLatest NewsNewsCrime

യുവതി പതിവായി കിടക്കുന്ന മുറിയിലെത്തി, പെട്രോൾ മുറിയിലൊഴിച്ചു, കുടിച്ചു: രത്നേഷ് എത്തിയത് യുവതിയെ കൊല്ലാൻ തന്നെ

കോഴിക്കോട്: അഞ്ച് ദിവസം കൂടി കഴിഞ്ഞാൽ വിവാഹം നടക്കേണ്ട വീട്ടിൽ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. നാദാപുരം വളയത്തെ രത്നേഷ്(42) അയൽവക്കത്തെ വീട്ടിലെത്തിയത്, വിവാഹത്തിനായി തയ്യാറെടുക്കുകയായിരുന്ന യുവതിയെ കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെയെന്ന് പോലീസ്. യുവതി പതിവായി കിടക്കാറുള്ള കിടപ്പുമുറിയിലെത്തിയാണ് രത്നേഷ് സ്വയം തീ കൊളുത്തിയത്.

മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് രത്നേഷ് ഇരുനില വീടിന്റെ മുകള്‍ നിലയില്‍ കയറി. തുടർന്നു വാതില്‍ തകര്‍ത്ത് കിടപ്പുമുറിയില്‍ തീവച്ചു. എന്നാല്‍, രത്നേഷ് കരുതിയിരുന്നതു പോലെ യുവതി ഈ സമയം, മുറിയിൽ ഉണ്ടായിരുന്നില്ല. ശബ്ദം കേട്ട് യുവതിയും വീട്ടുകാരും ഉറക്കമുണര്‍ന്ന് മുറിയിലേക്ക് വന്നു. യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ്, രത്നേഷ് സ്വന്തം ശരീരത്തിന് തീ കൊളുത്തിയത്.

ഇന്ന് പുലർച്ചെ, രണ്ട് മണിയോടെയാണ് വളയത്ത് കല്ലുമ്മലിൽ സംഭവം നടന്നത്. യുവാവ് പെട്രോളുമായി വീട്ടിലെത്തുകയായിരുന്നു. ദേഹത്താകെ പെട്രോള്‍ ഒഴിക്കുകയും കുടിക്കുകയും ചെയ്ത ശേഷമാണ് തീ കൊളുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ശരീരമാകെ തീ ആളിപ്പടര്‍ന്ന രത്‌നേഷ് ഗെയ്റ്റിനു സമീപം വീണു. ഇതിനിടെ യുവതിക്കും സഹോദരനും സഹോദരഭാര്യക്കും പൊള്ളലേറ്റു. ഇലക്‌ട്രീഷനായ രത്നേഷ് യുവതിയുടെ അയല്‍വാസിയാണ്. രത്നേഷിന് യുവതിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. രത്നേഷ് മുൻപ്, യുവതിയെ ശല്യപ്പെടുത്തിയിരുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button