Latest NewsKerala

വയറ് വേദനയെ തുടർന്ന് ചികിത്സ തേടിയപ്പോൾ പെൺകുട്ടി ഗർഭിണി: തൃശ്ശൂരിൽ പിതാവിന് ഇരട്ട ജീവപര്യന്തം

തൃശ്ശൂർ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 10 വർഷം കഠിന തടവും, 30,000 രൂപ പിഴയും. കാരുമാത്ര നെടുങ്ങാണത്തുക്കുന്ന് സ്വദേശി കല്ലിപറമ്പിൽ വീട്ടിൽ റഷീദ് (44) നെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 2018-19 കാലഘട്ടത്തിൽ പലപ്പോഴായിട്ടാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

2020 ൽ, വയറ് വേദനയുമായി ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർ സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, പിതാവ് മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതാണെന്ന് തെളിഞ്ഞത്. വിവിധ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ. പിഴ തുക പെൺകുട്ടിയ്ക്ക് കൈമാറാനും കോടതി നിർദേശിച്ചു.

പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി ശിക്ഷ അനുഭവിക്കണം. ഡിഎൻഎ പരിശോധനയുടെ റിപ്പോർട്ട് അടക്കം 22 രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 19 സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ.കെ.എൻ.സിനിമോൾ ഹാജരായി. സി ഐ മാരായ ബിജോയ് പി ആർ, എം ജെ ജിജോ, പി ജി അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button