Latest NewsNewsIndia

കരാറുകാരൻ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ചു മരിച്ചനിലയില്‍: കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു

40 ശതമാനം കമ്മീഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ കരാര്‍ പ്രവൃത്തിയുടെ തുക അനുവദിച്ചില്ലെന്നാണ് മന്ത്രിക്കെതിരായ ആരോപണം.

ബംഗളൂരു: കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കര്‍ണാടക ഗ്രാമീണ വികസന – പഞ്ചായത്തീരാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകനുമായ ബെളഗാവി സ്വദേശി സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഹോട്ടല്‍ മുറിയില്‍ വിഷംകഴിച്ചു മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

read also: രണ്ടുലക്ഷത്തിന് മുകളിൽ ശമ്പളം,കാർ,പരിചാരകർ: മുൻ എംപി ടിഎൻ സീമക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവി നൽകി സർക്കാർ

ഇതിനെ തുടർന്ന്, സന്തോഷിന്‍റെ ബന്ധു പ്രശാന്ത് പാട്ടീല്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യ പ്രേരണ കുറ്റം (ഐ.പി.സി 306 വകുപ്പ്) ചുമത്തി  ബി.ജെ.പി മന്ത്രിക്കും സഹായികളായ ബസവരാജു, രമേശ് എന്നിവര്‍ക്കുമെതിരെ ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. രാജിക്കത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് കൈമാറും.

ബെളഗാവി ഹിന്ദളഗ ഗ്രാമത്തില്‍ പൂര്‍ത്തിയാക്കിയ കരാര്‍ പ്രവൃത്തിയുടെ തുക, 40 ശതമാനം കമ്മീഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ അനുവദിച്ചില്ലെന്നാണ് മന്ത്രിക്കെതിരായ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button