PalakkadLatest NewsKeralaNattuvarthaNews

സുബൈര്‍ വധത്തിന് മുന്‍പ് സുരേന്ദ്രന്‍ പാലക്കാടെത്തി, ബിജെപി ഉന്നത നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം: സിപിഎം

പാലക്കാട്: എസ്‌ഡിപിഐ പ്രവര്‍ത്തകനെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പാലക്കാട്ട് എത്തിയതെന്നും കൊലപാതകത്തില്‍ ബിജെപി ഉന്നതനേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം. ജില്ലയില്‍ കലാപം സൃഷ്ടിച്ച് അശാന്തി പടര്‍ത്താനാണ് ആര്‍എസ്എസും എസ്‌ഡിപിഐയും ശ്രമിക്കുന്നതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ്ബാബു ആരോപിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തി അഞ്ചുമാസം തികയുന്ന ദിവസമാണ് എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ പിതാവിന്റെ മുന്നിലിട്ട് ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഡിപിഐ പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായിരുന്നവര്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കൊല നടത്തിയതെന്ന് സംശയിക്കുന്നതായും സുരേഷ് ബാബു പറഞ്ഞു. ഒരു കാരണവശാലും ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ അനുവദിക്കില്ല എന്ന വാശിയിലാണ് ഇരു സംഘടനകളുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്: പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

‘കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാറില്‍ എസ്‌ഡിപിഐ പ്രവര്‍ത്തകന്റെ കൊലയാളികള്‍ എത്തിയത്, പ്രതികാരത്തിന്റെ സൂചനജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചാണ്. ഈ കൊലപാതകത്തിന്‌ ശേഷം ശനിയാഴ്ച മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മേലാമുറിയിലെ ശ്രീനിവാസനും കൊല്ലപ്പെട്ടു. ഇതിനുപിന്നില്‍ എസ്‌ഡിപിഐയാണെന്ന് ബിജെപി ആരോപിക്കുന്നു. ഇതിന്റെ സത്യാവസ്ഥയും പൊലീസ് അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. ഇരു കൊലപാതകങ്ങളിലെയും പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ പൊലീസീന് കഴിയണം,’ സുരേഷ്ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button