Latest NewsNewsIndia

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കുടുംബ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ കുറ്റസമ്മതവുമായി യുവാവ്

35 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കട്ടിലിലും 15 വയസ്സുള്ള മകന്റെ മൃതദേഹം തറയിലും കിടക്കുന്ന നിലയിലായിരുന്നു

ന്യൂഡല്‍ഹി: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കുടുംബ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ കുറ്റസമ്മതം നടത്തി യുവാവ്. ഡല്‍ഹിയിലെ ഗീത കോളനിയിലാണ് സംഭവം. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

സാമ്പത്തിക പ്രശ്നങ്ങളാണ് കൊലയ്ക്കുള്ള കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ഡല്‍ഹിയിലെ ഗീത കോളനിയില്‍ പലചരക്ക് കട നടത്തുന്ന സച്ചിന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. സച്ചിന്റെ അമ്മയാണ് കുറ്റകൃത്യത്തെക്കുറിച്ച്‌ പൊലീസിനെ അറിയിച്ചത്.

read also: പീച്ചിയില്‍ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം

35 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കട്ടിലിലും 15 വയസ്സുള്ള മകന്റെ മൃതദേഹം തറയിലും കിടക്കുന്ന നിലയിലായിരുന്നു. കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button